Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ; ‘ജിദ്ദ വാക്ക്സ് 2’ വ്യാഴാഴ്ച ആരംഭിക്കും

text_fields
bookmark_border
‘വാക്കിങ് ചലഞ്ച്’ ആപ്ലിക്കേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ; ‘ജിദ്ദ വാക്ക്സ് 2’ വ്യാഴാഴ്ച ആരംഭിക്കും
cancel
Listen to this Article

ജിദ്ദ: ‘ജിദ്ദ വാക്ക്സ് 2’ സംരംഭത്തിന്റെ ശൈത്യകാല പതിപ്പ് ഡിസംബർ 25ന് വ്യാഴാഴ്ച ജിദ്ദയിൽ ആരംഭിക്കും. നഗരത്തിലെ നിരവധി പ്രധാന നടത്ത പാതകളിൽ ഇത് നടക്കും. ജീവിത നിലവാരം ഉയർത്തുന്നതിനും ശാരീരിക പ്രവർത്തന നിലവാരം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവർണറേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

ആരോഗ്യ മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയും സംരംഭത്തിന്റെ എല്ലാ ട്രാക്കുകളിലും രജിസ്ട്രേഷനും പങ്കാളിത്തത്തിനുമുള്ള അംഗീകൃത പ്ലാറ്റ്‌ഫോമായ ‘വാക്കിങ് ചലഞ്ച്’ ആപ്ലിക്കേഷനുമായി സഹകരിച്ചുമാണ് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വിശദീകരിച്ചു.

എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമായി‘ജിദ്ദ വാക്ക്സ് 2’ നാല് ആഴ്ച നീണ്ടുനിൽക്കുമെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു. വ്യത്യസ്ത പ്രായക്കാർക്കായി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും പ്രചോദനാത്മക പരിപാടികളും ഇതിൽ ഉൾപ്പെടും. നടത്ത സംസ്കാരം സ്ഥാപിക്കുന്നതിനും സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യും. ‘വാക്കിങ് ചലഞ്ച്’ ആപ്ലിക്കേഷൻ വഴി പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.

ഇത് ശാരീരിക പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും സംരംഭത്തോടൊപ്പമുള്ള പ്രോത്സാഹന പരിപാടികളിൽ നിന്ന് പ്രയോജനം നേടാനുമാണ്. ജിദ്ദയിലെ താമസക്കാരും സന്ദർശകരും ഇതിൽ രജിസ്റ്റർ ചെയ്യണമെന്നും അനുബന്ധ പരിപാടികളിൽ പങ്കെടുക്കണമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Promoting a healthy lifestyle; ‘Jeddah Walks 2’ to begin on Thursday
Next Story