കപ്പൽ പിടിച്ചെടുത്ത ഇറാൻ നടപടി നിയമലംഘനം –സൗദി മന്ത്രിസഭ
text_fieldsജിദ്ദ: ഇറാെൻറയും ഇസ്രായേലിെൻറയും നിയമവിരുദ്ധ നടപടികളെ സൽമാൻ രാജാവിെൻറ അധ ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ശക്തമായി അപലപിച്ചു. ചരക്കു കപ്പൽ ഗതാഗതത്തിന് നേരെയുള്ള എല്ലാ ഭീഷണികളും തടസ്സങ്ങളും അന്താരാഷ്ട്ര നിയമത്തിെൻറ ലംഘനമാണെന്ന ് മന്ത്രിസഭ യോഗം പ്രസ്താവിച്ചു.
ഹൊർമുസ് കടലിൽ ബ്രിട്ടീഷ് ടാങ്കർ ഇറാൻ പിടിച്ചെടുത്ത സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെയും കടൽ സഞ്ചാരസ്വാതന്ത്ര്യത്തിെൻറയും ലംഘനമാണ്. കപ്പൽ ഗതാഗതത്തിനു നേരെയുള്ള ഭീഷണി ചെറുക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയും ഇൗ ഭീഷണി അവസാനിപ്പിക്കുകയും വേണം.
കിഴക്കൻ ജറൂസലമിൽ നൂറുകണക്കിന് ഫലസ്തീൻ പൗരൻമാരുടെ വീട് തകർത്ത ഇസ്രായേൽ നടപടിയെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ് ഇസ്രായേലിേൻറത്. ഫലസ്തീനികളെ ജറൂസലമിൽനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലോകതലത്തിൽ നടപടികളുണ്ടാവണമെന്നും മന്ത്രിസഭ യോഗം അഭ്യർഥിച്ചു. തബൂക്ക് പ്രവിശ്യയിലെ നിയോം കൊട്ടാരത്തിലായിരുന്നു മന്ത്രിസഭ യോഗം. രാജാവ് വിശ്രമത്തിനായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിേയാമിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.