ഖരീഫ് സീസണിൽ സലാല വിമാനത്താവളം വഴി യാത്ര ചെയ്തത് 6.86 ലക്ഷം യാത്രക്കാർ
text_fieldsമസ്കത്ത്: ഖരീഫ് ദോഫർ സീസണിൽ സലാല വിമാനത്താവളം വഴി യാത്ര ചെയ്തത് 6,86,808 പേർ. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള മൂന്ന് മാസത്തെ കണക്കാണിത്. ഈ കാലയളവിൽ വിമാനത്താവളത്തിൽ 5,148 വിമാന സർവിസുകളാണ് നടന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സലാലയിലേക്കെത്തിയ വിമാനങ്ങളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവുണ്ടായി. ഇത്തവണ 2,561 വിമാനങ്ങളാണ് സലാലയിൽ എത്തിയത്. ജൂണിൽ 92,735 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത് . ജൂലൈയിൽ ഇത് 2,36,088 ആയി ഉയർന്നു. ഓഗസ്റ്റിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്—3,57,985 പേർ.
വിമാന സർവിസുകളുടെ എണ്ണവും ഇതേ കാലയളവിൽ ഉയർന്നു. ഖരീഫ് സീസണിലെ വിനോദസഞ്ചാരികളുടെ ഈ തിരക്ക് സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവിസുകളുടെയും എണ്ണത്തിലും വലിയ മാറ്റമുണ്ടാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക വക്താവ് ഹാമിദ് ബിൻ അഹമ്മദ് അൽ ബറാഷ്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

