Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാർമോണിയസ്...

‘ഹാർമോണിയസ് കേരള’ക്ക് കേളികൊട്ടുയർന്നു

text_fields
bookmark_border
‘ഹാർമോണിയസ് കേരള’ക്ക് കേളികൊട്ടുയർന്നു
cancel
camera_alt

ഹാർമോണിയസ് കേരള സീസൺ സിക്സിന്റെ ഭാഗമായി നടന്ന "സിങ് ആൻഡ് വിൻ"

ജൂനിയർ വിഭാഗം ഗാനാലാപന മത്സരത്തിൽനിന്ന്

സലാല: ഹാർമോണിയസ് കേരള സീസൺ സിക്സിന്റെ വിളംബരമായി സലാലയിൽ റോഡ് ഷോ അരങ്ങേറി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അൽ വാദി ലുലു ഹൈപർ മാർക്കറ്റിൽ അരങ്ങേറിയ റോഡ്ഷോയിൽ നടി ഡയാന ഹമീദ് അവതാരകയായി. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമായി റോഡ് ഷോ ആവേശത്തിര തീർത്തു. ചിരിയും കളിയും പറച്ചിലുമായി ഡയാന കലാപൂരത്തിന്‍റെ കൊടിയേറ്റ് നയിച്ചപ്പോൾ സലാലയിലെ പ്രവാസി സമൂഹം അതു ഹൃദയത്തിലേറ്റുവാങ്ങി.

മാനവികതയുടെ സന്ദേശമുയർത്തുന്ന ‘ഹാർമോണിയസ് കേരള’യുടെ മുന്നോടിയായി മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ പാട്ടുകളുമായി സംഘടിപ്പിച്ച സിങ് ആൻഡ് വിൻ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും റോഡ് ഷോയിൽ നടന്നു. ജൂനിയർ, സീനിയർ കാറ്റഗറികളിലായി അഞ്ചുപേർ വീതം ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു. ജൂനിയർ വിഭാഗത്തിൽ റൈഹാൻ അൻസാരി, വഫ സാദിഖ്, കെ. മാളവിക, നിയതി നമ്പ്യാർ, മീര മഹേഷ് എന്നിവരും സീനിയർ കാറ്റഗറിയിൽ ഹർഷ, ദേവിക ഗോപൻ, ശ്രീറാം, ആദിത്യ സതീഷ്, ഷാസിയ അഫ്രിൻ എന്നിവരും മത്സരിച്ചു. സ്വരവും താളവും ഒത്തുചേർന്ന് കരോക്കെ സംഗീതത്തിന്റെ അകമ്പടിയിൽ അൽ വാദി ലുലുവിൽ മത്സരാർഥികൾ പാട്ടിന്റെ മെലഡി തീർത്തപ്പോൾ കാണികൾക്കും ആവേശമായി.

അതോടൊപ്പം, ഹാർമോണിയസ് കേരള സീസൺ സിക്സിലെ മുഖ്യാതിഥിക്കായുള്ള പ്രവചന മത്സരമായ ‘ഗസ് ആൻഡ് വിൻ’ വിജയികൾക്കുള്ള സമ്മാനവും റോഡ് ഷോയിൽ കൈമാറി. നടി ഭാവനയെ പ്രവചിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് മൂന്നുപേരെ വിജയികളായി കണ്ടെത്തിയത്. ഓൺലൈനായായിരുന്നു മത്സരം.

ജനുവരി 30ന് വൈകീട്ട് സലാല അൽ മറൂജ് ആംഫി തിയറ്ററിൽ  ‘ഹാർമോണിയസ് കേരള’യുടെ ആറാം എഡിഷന് വേദിയുണരും. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ 404ാം വാർഷികാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരമായി ‘മധുമയമായ് പാടാം’ എന്ന പ്രത്യേക പരിപാടി ഹാർമോണിയസ് കേരളയിൽ അരങ്ങേറും. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ഉഗ്രൻ ഷോയും അരങ്ങേറും. ഗായകരായ നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ, ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവർ പാട്ടിന്റെ അകമ്പടിയിൽ വേദിയിലെത്തുമ്പോൾ ‘ഹാർമോണിയസ് കേരള’ സലാലയിൽ ആവേശത്തിര തീർക്കും.

ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്‌ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.

കാത്തിരിക്കേണ്ട; ടിക്കറ്റുറപ്പിക്കാം

സലാല: ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റ് നേരത്തെയുറപ്പിക്കാം. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്ക്‌.



നാല് ടിക്കറ്റ് വാങ്ങുന്നവർക്ക് അഞ്ചാമതൊരെണ്ണം സൗജന്യമായി ലഭിക്കും. നേരിട്ടും ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കും. നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ് , കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ഓൺലൈനായി ലഭിക്കാൻ: https://events.mefriend.com/hk6salalah

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsgulfmadhyamamHarmonious keralagulfnewsmalayalam
News Summary - ‘Harmonious Kerala’
Next Story