Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗദി ആക്രമണത്തെ...

സൗദി ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
സൗദി ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ അൽ ഖർജിൽ റെസിഡൻഷ്യൽ കെട്ടിടം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെയും രണ്ടുപേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽപിക്കുകയും ചെയ്തതിനെയും കുവൈത്ത് ശക്തമായി അപലപിച്ചു.

സിവിലിയന്മാരെ ലക്ഷ്യംവെച്ചുള്ളതും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്നതുമായ ഇത്തരം ശത്രുതാപരമായ പ്രവൃത്തികളെ കുവൈത്ത് ശക്തമായി തള്ളിക്കളയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനമാണിതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടിക്കും കുവൈത്ത് പൂർണ പിന്തുണ നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദി തലസ്ഥാന നഗരമായ റിയാദിന് സമീപം അൽ ഖർജ് മേഖലയിലെ താമസസ്ഥലത്ത് മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiiCondemnsKuwaitaggression
News Summary - Kuwait strongly condemns Saudi aggression
Next Story