Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ഥിതിഗതികൾ...

സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിസഭ; യു.എ.ഇക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും

text_fields
bookmark_border
സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിസഭ; യു.എ.ഇക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ്

അസ്സബാഹിന്റെ അധ്യക്ഷതയിൽ

ചേർന്ന മന്ത്രിസഭാ യോഗം

കുവൈത്ത് സിറ്റി: യു.എ.ഇയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ കുവൈത്ത് മന്ത്രിസഭ അപലപിച്ചു. യു.എ.ഇക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണയും ആവർത്തിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രാദേശിക വികസനങ്ങൾ, നയതന്ത്ര ശ്രമങ്ങൾ, നിയമനിർമ്മാണ, സേവന സംബന്ധമായ വിവിധ കാര്യങ്ങൾ അവലോകനം ചെയ്തു.

വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര ശ്രമങ്ങൾ, സൗഹൃദ, സഹോദര രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായുള്ള സമീപകാല ആശയവിനിമയങ്ങൾ, പ്രാദേശിക വികസനങ്ങളെയും സ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവ മന്ത്രിസഭ വിലയിരുത്തി. പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തു.

കുവൈത്തിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ ഏറ്റവും പുതിയ സൈനിക സംഭവവികാസങ്ങളും അവലോകനം ചെയ്തു. സമുദ്ര സൗകര്യങ്ങളെയും ഫ്ലോട്ടിംഗ് യൂണിറ്റുകളെയും കുറിച്ചുള്ള കരട് ഡിക്രി നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി അന്തിമ അംഗീകാരത്തിനായി അമീറിന് അയച്ചു. വിവിധ രാജ്യങ്ങളുമായുള്ള കരട് ഉത്തരവുകളും ധാരണാപത്രങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritygulfUAEKuwait
News Summary - Full support and solidarity with the UAE
Next Story