Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രശസ്തി അപകടമാണ്,...

പ്രശസ്തി അപകടമാണ്, എന്‍റെ മകനേക്കാൾ മികച്ച നീന്തൽ താരങ്ങൾ ഇന്ത്യയിലുണ്ട്; ചെന്നൈ വിട്ട് ദുബൈയിലേക്ക് മാറേണ്ടിവന്നതിനെ കുറിച്ച് ആർ. മാധവൻ

text_fields
bookmark_border
Madhavan
cancel
camera_alt

മാധവനും മകനും

കോവിഡ് കാലത്ത് നടൻ ആർ. മാധവൻ ചെന്നൈയിൽ നിന്ന് ദുബൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയത് യാതൊരുവിധ സിനിമാപരമായ ലക്ഷ്യങ്ങളും വെച്ചായിരുന്നില്ല. മറിച്ച് മകൻ വേദാന്തിന്റെ നീന്തൽ കരിയറിന് മികച്ച പരിശീലനം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു.

യുവ കായിക താരമായ വേദാന്ത് നിലവിൽ ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ ദേശീയ ടീമിനൊപ്പം അഹ്മദാബാദിൽ കഠിന പരിശീലനത്തിലാണ്. കുടുംബം ആ നിർണായക ഘട്ടത്തിൽ ദുബൈയിലേക്ക് താമസം മാറിയില്ലായിരുന്നുവെങ്കിൽ തന്റെ മകന്റെ കരിയർ തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെ സഞ്ചരിക്കുമായിരുന്നു എന്ന് മാധവൻ പറ‍യുന്നു. വേദാന്തിന് ലഭിക്കുന്ന ശ്രദ്ധ തന്റെ പ്രശസ്തി കാരണം കൂടിയാണെന്ന് മാധവൻ തുറന്നുപറയുന്നു.

വേദാന്തിനൊപ്പം തന്നെ അവനേക്കാൾ മികച്ച പ്രതിഭയുള്ള നിരവധി നീന്തൽ താരങ്ങൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവർ എന്റെ മകനല്ലാത്തതുകൊണ്ട് അവർക്ക് അത്രയധികം പ്രശസ്തി ലഭിക്കുന്നില്ല’ മാധവൻ പറഞ്ഞു. താൻ എവിടെപ്പോയാലും ആളുകൾ വേദാന്തിനെക്കുറിച്ച് സംസാരിക്കുന്നത് തന്റെ മകനായതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

‘ഞാൻ അവനോട് ഒരേയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ. 'സ്റ്റാർഡം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നിനക്കത് ലഭിച്ചു. അത് കൈകാര്യം ചെയ്യാനും ഉൾക്കൊള്ളാനും പഠിക്കുക. കാരണം പ്രശസ്തി വരികയും പോവുകയും ചെയ്യും, അത് ഒരിക്കലും നിന്റെ മാനസിക സമാധാനത്തെ ബാധിക്കരുത്’ മാധവൻ കൂട്ടിച്ചേർത്തു.

കായിക താരങ്ങളുടെ വളർച്ചയിൽ സമയത്തിന്റെയും കൃത്യമായ പരിശീലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും മാധവൻ സംസാരിച്ചു. കൗമാരപ്രായത്തിൽ കുട്ടികളിൽ പെട്ടെന്ന് മൂന്ന് ഇഞ്ചോളം വളർച്ചയുണ്ടാകുന്ന ഒരു ഘട്ടമുണ്ട്. ഇതിനെയാണ് 'ഗ്രോത്ത് സ്പർട്ട്' എന്ന് വിളിക്കുന്നത്. ഈ നിർണായക സമയത്ത് കഠിനമായ പരിശീലനം ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര തലത്തിലേക്ക് അവരുടെ ശരീരം ഒരിക്കലും പാകപ്പെടില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

വേദാന്തിന്റെ ജീവിതത്തിൽ ഈ നിർണായക ഘട്ടം എത്തിയത് 2020ൽ, അവന് 14 വയസ്സുള്ളപ്പോഴായിരുന്നു. എന്നാൽ കോവിഡ് മഹാമാരി ഇന്ത്യയിലെ എല്ലാ നീന്തൽ പരിശീലന കേന്ദ്രങ്ങളെയും സ്തംഭിപ്പിച്ചു. പൊതു സ്വിമ്മിങ് പൂളുകൾ ദീർഘകാലത്തേക്ക് അടച്ചിടേണ്ടി വന്നു. ഗോവയിലെയും മറ്റ് സ്വകാര്യ കുളങ്ങളിലെയും പരിശീലനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി.

തുടർന്ന് മാധവന്റെ ഭാര്യ സരിതയാണ് മുൻകൈ എടുത്തത്. ‘നിങ്ങൾ വന്നാലും ഇല്ലെങ്കിലും എനിക്ക് ഒരു നീന്തൽക്കുളം വേണം’ എന്ന് അവർ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് ഇന്ത്യൻ ദേശീയ ടീം ദുബൈയിൽ പരിശീലനം നേടുന്നുണ്ടായിരുന്നു. അങ്ങനെ അവർ ദുബൈയിലേക്ക് താമസം മാറുകയും, അടുത്ത രണ്ട് വർഷം വേദാന്ത് അവിടെ പരിശീലനം തുടരുകയും ചെയ്തു.

കുട്ടികളുടെ ചെറുപ്രായത്തിലെ അർപ്പണബോധവും ഏകാഗ്രതയും മാതാപിതാക്കൾ തിരിച്ചറിഞ്ഞ് പിന്തുണക്കണമെന്ന് മാധവൻ ഓർമിപ്പിക്കുന്നു. നീന്തൽ രംഗത്തെ കടുത്ത ശിക്ഷണത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ‘എല്ലാ ദിവസവും രാവിലെ 5:30ന്, കാലാവസ്ഥ എന്തുതന്നെയായാലും നീന്തൽക്കുളത്തിൽ ഉണ്ടാകണമെന്നതാണ് ലോകമെമ്പാടുമുള്ള നിയമം. പുലർച്ചെ 5:00 മുതൽ 7:00 വരെയും, വൈകുന്നേരം 5:00 മുതൽ 7:00 വരെയും ഫിസിക്കൽ ട്രെയിനിങ് ഉൾപ്പെടെയുള്ള പരിശീലനങ്ങളിൽ ഏർപ്പെടണം. ഞാൻ ഒരിക്കലും അവനെ വിളിച്ചുണർത്തേണ്ടി വന്നിട്ടില്ല. അവൻ രാവിലെ 4:30ന് എന്റെ മുറിയിൽ തയാറായി നിൽക്കുമായിരുന്നു. അത്രയധികം അച്ചടക്കം അവൻ പാലിച്ചിരുന്നു‘ മാധവൻ പറഞ്ഞു.

കുടുംബത്തോടൊപ്പം ദുബൈയിൽ താമസം മാറ്റിയെങ്കിലും മാധവൻ ഇന്ത്യൻ സിനിമയിൽ സജീവമായി തുടരുന്നുണ്ട്. തമിഴ് സിനിമയിലെ പ്രശസ്ത വ്യവസായ പ്രമുഖനും എഞ്ചിനീയറുമായ 'ഇന്ത്യയുടെ എഡിസൻ' എന്നറിയപ്പെടുന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായരുടെ (ജി.ഡി. നായർ) ജീവചരിത്രമായ 'ജി.ഡി.എൻ' ആണ് മാധവന്‍റെ പുതിയ ചിത്രം. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഈ കാലഘട്ടത്തിലെ ചിത്രം ആഗസ്റ്റ് 7ന് തിയറ്ററുകളിൽ എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimmersRecognitionswimmingR. Madhavancelebrity news
News Summary - മകന്‍റെ നീന്തൽ പരിശീലനത്തെ കുറിച്ച് ആർ. മാധവൻ
Next Story