Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTirurangadichevron_rightഹാപ്പിയാണ്...

ഹാപ്പിയാണ് സന്തോഷ്, ക്ലാസ് കേൾക്കുന്നവരും ഹാപ്പി

text_fields
bookmark_border
santhosh asst mvi
cancel
camera_alt

അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ

തിരൂരങ്ങാടി: ചിറ്റൂർ ജോയൻറ് ആർ.ടി.ഒ ഓഫിസിൽ ആദ്യമായി ജോലിയിൽ കയറുേമ്പാൾ സന്തോഷ്കുമാർ അറിഞ്ഞിരുന്നില്ല, താൻ ജീവശ്വാസം പോലെ കൊണ്ടുനടന്ന അധ്യാപക ജോലി തന്നെ ജീവിതയാത്രയിൽ കട്ടക്ക് കൂടെയുണ്ടാകുമെന്ന്. നിലവിൽ തിരൂരങ്ങാടി ജോയൻറ് ആർ.ടി.ഒ ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കെ. സന്തോഷ് കുമാർ 2013 ജൂൺ 15നാണ് ചിറ്റൂർ ജോയൻറ് ആർ.ടി.ഒ ഓഫിസിൽ ജോലിയിൽ പ്രവേശിക്കുന്നത്.

അവിടെ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്കുള്ള മോട്ടോർ വാഹന വകുപ്പിെൻറ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുേമ്പാൾ അത് ലക്ഷക്കണക്കിന് പേരുടെ തലച്ചോറിലേക്ക് വെളിച്ചം വീശുന്ന ക്ലാസിെൻറ തുടക്കം കൂടിയായിരുന്നു. പാലക്കാട് ഒറ്റപ്പാലം തൃകണ്ടരിയിൽ സ്വദേശിയായ മണപ്പുള്ളി (റിട്ട. സുബൈദാർ മേജർ)- പാർവതി ദമ്പതികളുടെ മകനായ ഈ 45കാരൻ 1500ൽപരം ക്ലാസുകൾ വഴി ഒന്നര ലക്ഷത്തിൽപരം പേർക്കാണ് റോഡ് സുരക്ഷ ബോധവത്കരണം നൽകിയത്.

ജോലി ചെയ്ത പാലക്കാട്, ഗുരുവായൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ഡ്രൈവർമാർ, പ്രഫഷനൽ കോളജ്, മെഡിക്കൽ വിദ്യാർഥികൾ, സ്റ്റുഡൻസ് പൊലീസ് കാഡറ്റുകൾ, പൊലീസ് ക്യാമ്പ്, സ്കൂൾ, കോളജ് അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, വിവിധ മത സാമൂഹിക രാഷ്ട്രീയ സംഘടനകൾ എന്നിങ്ങനെ ജീവിതത്തിെൻറ നാനാതുറകളിലുമുള്ളവരുടെ അധ്യാപകനായി. വിഡിയോ ക്ലിപ്പിങ്ങുകളുടെയും മറ്റും സഹായത്തോടെ നർമത്തിൽ ചാലിച്ചുള്ള ക്ലാസ് ഏതൊരാളും കേട്ടിരുന്നുപോകും. കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ് തിരൂരങ്ങാടി ഓഫിസിലെത്തിയത്. ഇവിടെനിന്നാണ് കേരളത്തിൽ ആദ്യമായി അതിഥി തൊഴിലാളികൾക്ക് വിവിധ ഭാഷകളിലായി റോഡ് സുരക്ഷ ബോധവത്കരണം നടത്തി ശ്രദ്ധേയമായത്.

ട്രോമാകെയർ പാലക്കാട് ജില്ല എക്സിക്യൂട്ടിവ് മെംബർ കൂടിയായ ഇദ്ദേഹം 2016ൽ പാലക്കാട് ജില്ലയിൽ ട്രോമാകെയർ യൂനിറ്റ് രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി. ഒറ്റപ്പാലം ടെക്നോളജിക്കൽ ട്രെയിനിങ് സെൻറർ ആൻഡ് എസ്.ബി.ഐ.ടി.ഐലാണ് പതിനെട്ടാം വയസ്സിൽ ആദ്യമായി ജോലിയിൽ കയറിയത്. ഒരുവർഷത്തിനുശേഷം മലമ്പുഴ, പാലക്കാട് ഗവ. ഐ.ടി.ഐകൾ, തൃശൂർ ടി.എച്ച്.എസ്-ബി.എച്ച്.എസ്.സി സ്ഥാപനങ്ങളിലായി 10 വർഷത്തോളം അധ്യാപകനായി ജോലി ചെയ്തു.

ഹൈക്കൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിെൻറ കോഴിക്കോട് മാനേജറായി നാലുവർഷവും ജോലിചെയ്തിട്ടുണ്ട്. വാഹനവകുപ്പിൽ ജോലിചെയ്ത് കൊണ്ടിരിക്കെ പാർട് ടൈം ആയി തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയർ ബിരുദവും നേടി. ജെ.സി.ഐനിന്ന് സർവിസ് എക്സലൻസി അവാർഡ് കൂടാതെ വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ശ്രീപ്രിയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MVIjoint rto officetraffic awareness class
News Summary - santhosh is happy, listeners too
Next Story