Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightചൂടും പരീക്ഷയും;...

ചൂടും പരീക്ഷയും; വൈദ്യുതി ഉപഭോഗം ഉയരുന്നു

text_fields
bookmark_border
electricity
cancel

തൊടുപുഴ: എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചതും ചൂട് ഉയര്‍ന്നതിനെ തുടർന്നും വൈദ്യുതി ഉപഭോഗം ഉയരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ശരാശരി 86.4 മില്യണ്‍ യൂനിറ്റിന് മുകളിലാണ് ഉപഭോഗം.

ശനിയാഴ്ച രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം വെള്ളിയാഴ്ച 87.62 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 31.47 മില്യണ്‍ യൂനിറ്റും ആഭ്യന്തരമായി ഉൽപാദിപ്പിച്ചതാണ്. ഇക്കഴിഞ്ഞ് മാര്‍ച്ച് 19ന് 88.417 മില്യണ്‍ യൂനിറ്റായിരുന്നു ഉപഭോഗം. വ്യാഴാഴ്ച 86.46, ബുധനാഴ്ച 87.02, വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച 83.42 മില്യണ്‍ യൂനിറ്റ് എന്നിങ്ങനെയായിരുന്നു വൈദ്യുതി ഉപഭോഗം. ഉപഭോഗം കൂടിയതോടെ ഇടുക്കിയിലെ ഉൽപാദനം 16 മില്യണ്‍ യൂനിറ്റിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. 42 ശതമാനം വെള്ളമാണ് സംഭരണിയില്‍ അവശേഷിക്കുന്നത്.

രാത്രിയില്‍ 4300 മെഗാവാട്ട് വരെ ഉപഭോഗം നിലവില്‍ എത്തിക്കഴിഞ്ഞു. 10.30യോടെ പെട്ടെന്ന് ഉയരുന്ന ഉപഭോഗം അർധരാത്രി കഴിയുന്നതുവരെ ഈ നിലയില്‍ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity
News Summary - Heat and examination; Electricity consumption is rising
Next Story