Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightMalappuramchevron_rightഅങ്കം 16 അടവുകൾ 18;...

അങ്കം 16 അടവുകൾ 18; മൂന്നാഴ്ചക്കിടെ മലപ്പുറം കണ്ട കൗതുകക്കാഴ്ചകളിലൂടെ

text_fields
bookmark_border
kt jaleel firos kunnamparambil
cancel
camera_alt

തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. ജലീൽ തെൻറ തെരഞ്ഞെടുപ്പ് ചിഹ്നമായ ഒാട്ടോറിക്ഷയിൽ, യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ പ്രചാരണത്തിനിടെ കിടപ്പിലായ രോഗിയെ സന്ദർശിക്കുന്നു

വോട്ടു പിടുത്തം ഇനി രണ്ടു നാൾ കൂടി. ഞായറാഴ്ച കൊട്ടിക്കലാശം. ആരെ വേണമെന്ന് ചൊവ്വാഴ്ച ജനം തീരുമാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ചർച്ചകളും മറ്റുമായി പാർട്ടി തീരുമാനം വൈകിയതോടെ മിക്ക സ്ഥാനാർഥികൾക്കും പ്രചാരണത്തിന് കിട്ടിയത് കുറഞ്ഞ ദിവസങ്ങൾ.

നിന്നുതിരിയാൻ നേരമില്ലാതെ വോട്ടുറപ്പിക്കാൻ ഓട്ടമായിരുന്നു. നഗരങ്ങളിൽ കറങ്ങി, ഗ്രാമങ്ങളിലേക്കിറങ്ങി, ഊടുവഴികൾ ചുറ്റിത്തിരിഞ്ഞ്, വീടുകളും സ്ഥാപനങ്ങളും കയറി സ്ഥാനാർഥികളും പരിവാരങ്ങളും സഹായം തേടി.

പതിവ് രീതിയിലെ വോട്ട് തേടലിനപ്പുറം വ്യത്യസ്തമായ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചവരുണ്ട്. അണികളുമായി പ്രഭാതസവാരി, സ്ഥാനാർഥിക്കൊപ്പം പ്രാതൽ, കോഫി വിത്ത് കാൻഡിഡേറ്റ്, നാടും നഗരവും ഇളക്കി മറിച്ച റോഡ് ഷോകൾ...ഇങ്ങനെ നീളുന്നു. വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയവർ 'വാർ' റൂമുകളിലിരുന്ന് തന്ത്രങ്ങളൊരുക്കി.

ഇഷ്ട നേതാക്കൾക്കൊപ്പം സെൽഫിയെടുക്കാൻ ജനങ്ങൾ മത്സരിച്ചു. പാട്ടുകാരായ സ്ഥാനാർഥികളെ രണ്ട് വരി പാടിക്കാതെ വിട്ടില്ല. മലപ്പുറത്തിെൻറ ഹൃദയതാളമായ ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചവരുമുണ്ട്. വോട്ട് തേടി പ്രവർത്തിക്കുന്ന ടീ ഷോപ്പുകൾ, കറങ്ങുന്ന വാഹനങ്ങൾ, കേക്ക് നിർമാണ മത്സരം തുടങ്ങിയവയും പുതുമ നൽകി.

ദേശീയ നേതാക്കളുടെ പട തന്നെ എത്തി. സിനിമാതാരങ്ങളും വോട്ട് ചോദിക്കാനെത്തി. 16 നിയമസഭ മണ്ഡലങ്ങളും മലപ്പുറം ലോക്സഭ മണ്ഡലവും ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങുമ്പോൾ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജില്ല കണ്ട കൗതുകക്കാഴ്ചകളിലൂടെ ഒരു ഫോട്ടോ പ്രദക്ഷിണം.

ഏറനാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. അബ്ദുറഹിമാൻ അരീക്കോട് ടൗണിലെ ഇറച്ചിക്കടയിൽ വോട്ടഭ്യർഥിക്കാനെത്തിയപ്പോൾ


പെരിന്തൽമണ്ണ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫയും മലപ്പുറം ലോക്സഭ സ്ഥാനാർഥി വി.പി. സാനുവും പെരിന്തൽമണ്ണ മത്സ്യ മാർക്കറ്റ് സന്ദർശിച്ചപ്പോൾ


മലപ്പുറം ലോക്സഭ എൻ.ഡി.എ സ്ഥാനാർഥി എ.പി. അബ്ദുല്ലക്കുട്ടിയും നിയമസഭ സ്ഥാനാർഥി സേതുമാധവനും വീട്ടമ്മയോട് വോട്ട് അഭ്യർഥിക്കുന്നു


താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ഫുട്ബാൾ കളിക്കുന്നു


തിരൂരങ്ങാടി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി സ്ഥാപിച്ച മാതൃക പോളിങ് സ്റ്റേഷൻ


തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ. മജീദിെൻറ പ്രചാരണ പോസ്റ്റർ കൈയിൽ പിടിച്ച് സ്ഥാനാർഥിയെ കാത്ത് നിൽക്കുന്ന വീട്ടമ്മ


മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി. ഉബൈദുല്ല തെൻറ പ്രചാരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച 'രുചിമേളം' കേക്ക് മേക്കിങ് മത്സരത്തിൽ


വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്നു


കോട്ടക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടി കർഷകനോട് വോട്ട് അഭ്യർഥിക്കുന്നു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramassembly election 2021
News Summary - Figure 16 Tactics 18; Three weeks of curiosity about Malappuram
Next Story