Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKayamkulamchevron_rightവിഭാഗീയതയും വിമർശനവും...

വിഭാഗീയതയും വിമർശനവും ഉയർത്തി കായംകുളത്തെ സി.പി.എം സമ്മേളനം

text_fields
bookmark_border
വിഭാഗീയതയും വിമർശനവും ഉയർത്തി  കായംകുളത്തെ സി.പി.എം സമ്മേളനം
cancel

കായംകുളം: ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയതക്കെതിരെ സംസ്ഥാന-ജില്ല സമ്മേളന നേതൃത്വങ്ങൾക്ക് പരാതിപ്രവാഹം. പുള്ളികണക്ക്, കരീലക്കുളങ്ങര, പുതിയവിള ലോക്കൽ സമ്മേളനങ്ങളിലാണ് വിഭാഗീയതയും വിമർശനങ്ങളുമുയർന്നത്.

കരീലക്കുളങ്ങരയിൽ ഒരു വിഭാഗം ഇറങ്ങിപ്പോയപ്പോൾ പുള്ളികണക്കിൽ ഭൂരിപക്ഷ എതിർപ്പിനെ മറികടന്ന് സെക്രട്ടറിയെ തീരുമാനിച്ചതാണ് പ്രശ്നമായത്. പുള്ളികണക്ക് ലോക്കൽ കമ്മിറ്റിയിൽ 11 അംഗങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി നാലുപേരുടെ പിന്തുണയുള്ള റഫിഖീനെ സെക്രട്ടറിയാക്കിയതിനെതിരെയാണ് പരാതി ഉയർന്നത്.

പാർട്ടി ശക്തികേന്ദ്രമായ കരീലക്കുളങ്ങര സമ്മേളനം പ്രതിനിധികളുടെ ഇറങ്ങിപ്പോക്കിൽ കലാശിക്കുന്ന തരത്തിൽ അലേങ്കാലമായത് നേതൃത്വത്തിന് തിരിച്ചടിയായി. വിഭാഗീയത പരസ്യമായതിനെത്തുടർന്ന് പ്രതിനിധിയുടെ ഹോട്ടൽ തല്ലിത്തകർത്ത പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സംഭവത്തിൽ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ കേസെടുത്തിരുന്നു. സമ്മേളന തലേദിവസമായിരുന്നു സംഭവം. കേസിൽപെട്ട സുനിൽകുമാറിനെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോൾ ഡി.വൈ.എഫ്.െഎ നേതാവുകൂടിയായ പ്രേംജിത്തിനെ ഉൾപ്പെടുത്തുകയായിരുന്നു. സമ്മേളനത്തിെൻറ ചർച്ച വഴിമാറുന്നതിനാണ് സംഭവം കാരണമായത്. വ്യാപാരികളുടെ ഹർത്താൽ പശ്ചാത്തലത്തിൽ നടന്ന സമ്മേളനത്തിൽ പാനലിനെതിരെ വിമർശനമുയർന്നത് മത്സരസാധ്യത സൃഷ്ടിച്ചെങ്കിലും അനുവാദം നൽകിയില്ല. ബഹളത്തിനിടെ പാനൽ അംഗീകരിച്ചെന്ന അറിയിപ്പ് വന്നതോടെ പഞ്ചായത്ത് അംഗം അടക്കമുള്ള പ്രതിനിധികൾ ഇറങ്ങിപ്പോയത് നേതൃത്വത്തെ ഞെട്ടിച്ചു. ഇതുമായി ബന്ധപ്പെട്ടും സംസ്ഥാന-ജില്ല നേതൃത്വത്തിന് പരാതി പോയിട്ടുണ്ട്.

സഹകരണ സംഘങ്ങളിലെ അഴിമതികളെ ചൊല്ലിയായിരുന്നു കണ്ടല്ലൂർ പുതിയവിളയിൽ വിമർശനമുയർന്നത്. ഏരിയ സെൻറർ അംഗമായ ബാങ്ക് പ്രസിഡൻറിനെതിരെ പാർട്ടി അന്വേഷണ കമീഷനെ നിയോഗിച്ചിരിക്കുകയാണ്. ഇതിനിടെ എരുവ ലോക്കൽ സെക്രട്ടറിെക്കതിരെ സമ്മേളന കാലയളവിൽ അന്വേഷണ കമീഷനെ നിയോഗിക്കേണ്ടി വന്നതും ചർച്ചയായി. അശ്ലീല വർത്തമാനങ്ങളെചൊല്ലിയുള്ള പരാതികളാണ് ലോക്കൽ സെക്രട്ടറിക്ക് തിരിച്ചടിയായത്. ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകാൻ നിശ്ചയിച്ച കാലയളവ് വെള്ളിയാഴ്ച അവസാനിച്ചിരിക്കുകയാണ്. 30നാണ് ഇവിടെ സമ്മേളനം. ഇത് സമ്മേളനത്തിൽ ചർച്ചയാകാതിരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ജി. സുധാകര അനുകൂലികളായ ഏരിയ നേതൃത്വം നടത്തുന്നത്. ഏരിയയിലെ ഔദ്യോഗിക പക്ഷത്തിെൻറ ഇത്തരം വീഴ്ചകളെ അനുകൂലമാക്കാനുള്ള നീക്കങ്ങൾ മറുപക്ഷവും നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM
News Summary - Raised sectarianism and criticism CPM conference in Kayamkulam
Next Story