Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുസ്‌ലിം വിരുദ്ധ...

മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് സീറോ മലബാര്‍ സഭ മാത്രം -ബെന്യാമിൻ

text_fields
bookmark_border
മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് സീറോ മലബാര്‍ സഭ മാത്രം -ബെന്യാമിൻ
cancel

ന്യൂഡൽഹി: ​കേരളത്തിലെ നിലവിലെ മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് സീറോ മലബാര്‍ സഭ മാത്രമാണെന്ന് എഴുത്തുകാരൻ ബെന്യാമിന്‍. പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്​. സീറോ മലബാർ സഭ ആഭ്യന്തരമായ വലിയ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ഓൺലൈൻ മാധ്യമമായ 'ട്രൂ കോപ്പി വെബ്​സീനി'ൽ കുറിച്ചു.

വിഷയം വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്നുവേണോ കിഴക്കോട്ട് തിരിഞ്ഞുനിന്ന് വേണോ കുര്‍ബാന അര്‍പ്പിക്കാന്‍ എന്നത്​ ദീര്‍ഘകാലമായി അതിനുള്ളിലെ രണ്ട് വിശ്വാസധാരകള്‍ തമ്മിലുള്ള തർക്കമായിരുന്നു. അത് രൂപതകൾ തമ്മിലും ബിഷപ്പുമാര്‍ തമ്മിലുമുള്ള സംഘര്‍ഷമായി മാറിക്കഴിഞ്ഞിരുന്നു. അതിന്​ തീര്‍പ്പുകൽപിച്ചുകൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച മാർഗരേഖ സ്വീകരിക്കാനോ കുര്‍ബാന അര്‍പ്പണം സംബന്ധിച്ച ഇടയലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയാറായിട്ടില്ല. ഇത് സഭക്കുള്ളില്‍ വലിയ സംഘര്‍ഷത്തിന്​ കാരണമായിട്ടുണ്ട്.

ഇതൊക്കെ മറച്ചുപിടിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായിക്കൂടിയാണ് ഇതരസമൂഹങ്ങള്‍ക്കുനേരെ ഉണ്ടയില്ലാത്ത വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ സഭയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ആഭ്യന്തരസംഘര്‍ഷത്തെ ഒതുക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്. താൽക്കാലിക ലാഭത്തിന്​ വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്‌നങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് ഇവര്‍ ആലോചിക്കുന്നതേയില്ല -ബെന്യാമിന്‍ പറയുന്നു. ന്യൂനപക്ഷം എന്നനിലയില്‍ മുസ്​ലിംസമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങള്‍ പങ്കുപറ്റുന്നു എന്നും ഒരുകാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്​ലിം വിഭാഗങ്ങള്‍ സംഘടിതമായ ശ്രമത്തിലൂടെ കവര്‍ന്നുകൊണ്ടുപോയി എന്നും മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. ആ അസഹിഷ്​ണുത പലരൂപത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നും ബെന്യാമിൻ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:writer benyaminnarcotic jihad
News Summary - writer Benyamin about narcotic jihad
Next Story