Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുഖപുസ്തകത്തിലെ...

മുഖപുസ്തകത്തിലെ ചോരപ്പാടുകൾ

text_fields
bookmark_border
മുഖപുസ്തകത്തിലെ ചോരപ്പാടുകൾ
cancel

ജീവിതവീഥിയിലോടിത്തളർന്നു ഞാൻ,

എവിടെയോ കല്ലിൽ തട്ടി വീണു.

മുറിവേറ്റ പാദത്തിൽ നിന്നുതിർന്നു,

ചുടുചോരതൻ ചുവന്ന ധാര!

‘ഓടിവാ തനയാ...’ എന്നാർത്തനാദം കേ-

ട്ടോടിയെത്തി പ്രിയപുത്രനപ്പോൾ.

കുത്തിയൊലിക്കും രുധിരം തടുക്കുവാ-

നവനെെൻറ വസ്ത്രം കീറിടുമ്പോൾ...

‘നിൽക്കൂ...’ തടുത്തു ഞാൻ, പുത്രൻ സ്തംഭിച്ചു,

‘എന്തിനീ ചോരയൊഴുക്കുന്നു താതാ?’

‘മകനേ, ഈ ചുവപ്പിനൊരു മൂല്യമുണ്ട്,

ലോകം കാണണം ഈ നോവിെൻറ മുദ്ര!

മരുന്നല്ല, വേഗമെടുക്കൂ നീ ദൃശ്യ-

മൊപ്പിയെടുക്കും കറുത്ത യന്ത്രം!

വേദനയല്ല, വാർത്തയാണാവശ്യം,

കാണികളേറെയുണ്ട് മുഖപുസ്തകത്തിൽ.’

കാമറക്കണ്ണുകൾ മിന്നിമറഞ്ഞു,

ചോര വാർന്നൊഴുകും പാദചിത്രം.

‘പോസ്റ്റ് ചെയ്യൂ വേഗം...’ ഞാനുരച്ചീടവേ,

അന്തംവിട്ടു നിന്നു, എെൻറ മകൻ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetrygulfliterature
News Summary - Stains of blood upon the Book of Faces
Next Story