Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനിഴലിനെ...

നിഴലിനെ പ്രണയിച്ചവൻ

text_fields
bookmark_border
literature
cancel

നിലാവിന്നലകൾ

തഴുകിയ നീഹാരം

നിശീഥിനിയുടെ കുളിർമയേറ്റി

നിശാഗന്ധി പരത്തിയ

നറുമണം നുണഞ്ഞ

തെന്നൽ

നടനമാടി ചില്ലകളിൽ

നിമഗ്നമാം

യാമഭേദങ്ങൾ തൻ

നവ്യാനുഭൂതി നുകർന്ന രാത്രീഞ്ചരൻ

നിർവൃതി പൂണ്ടു,

കേളി തുടർന്നു

നിരന്തര മുറവിളികളാൽ

നിശയുടെ നിശ്ശബ്ദതയകറ്റി

നീലിമ കലർന്ന രാവിൽ

നടുമുറ്റത്തുലാത്തവേ

നിനവുനിറഞ്ഞ മനം

മേഘച്ചുരുളുകളായ്

നിലാവെട്ടത്തിൽ പാറിനടന്നു

നിതാന്ത

സൗഹൃദത്തിന്നോർമകൾ

കുളിർകാറ്റായ് വീശി മെല്ലെ

നനുത്ത മാരുതനിലിളകിയാടും ഇലകൾക്കിടയിൽ

നീന്തിത്തുടിച്ച ചാന്ദ്രശോഭ

നിഴലായൂർന്നിറങ്ങി

നിത്യഹരിതസ്മൃതിതൻ പൂങ്കാവനത്തിൽ

മിന്നാമിനുങ്ങായ് മിന്നിത്തെളിഞ്ഞു...

നരിച്ചീറിൻ സീൽക്കാരം

നടുക്കമേകി

നിശ്വാസമുതിർന്നു

നാലുപാടും പരതി ബന്ധങ്ങളെ?

നഷ്ടബോധത്താൽ

ചകിതനായ് പൊടുന്നനെ!

നിഴലുകൾ മാത്രം, മറ്റൊന്നുമില്ല ചുറ്റിലും !!!

നിശ്ചയം ഞാനിനി പ്രണയിക്കട്ടെൻ

പ്രതിച്ഛായയെ

നിത്യ സഹചാരിയായ്

ആത്മസഖിയായ്,

തണലേകും കൂട്ടിനെ

നീണ്ടും കുറുകിയും പകലിലുമിരവിലും

എന്നെന്നുമൊപ്പം മേവും

എൻ സ്വന്തം നിഴലിനെ!!!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewspoemLiteratureBaharain News
News Summary - He who loved the shadow
Next Story