നിഴലിനെ പ്രണയിച്ചവൻ
text_fieldsനിലാവിന്നലകൾ
തഴുകിയ നീഹാരം
നിശീഥിനിയുടെ കുളിർമയേറ്റി
നിശാഗന്ധി പരത്തിയ
നറുമണം നുണഞ്ഞ
തെന്നൽ
നടനമാടി ചില്ലകളിൽ
നിമഗ്നമാം
യാമഭേദങ്ങൾ തൻ
നവ്യാനുഭൂതി നുകർന്ന രാത്രീഞ്ചരൻ
നിർവൃതി പൂണ്ടു,
കേളി തുടർന്നു
നിരന്തര മുറവിളികളാൽ
നിശയുടെ നിശ്ശബ്ദതയകറ്റി
നീലിമ കലർന്ന രാവിൽ
നടുമുറ്റത്തുലാത്തവേ
നിനവുനിറഞ്ഞ മനം
മേഘച്ചുരുളുകളായ്
നിലാവെട്ടത്തിൽ പാറിനടന്നു
നിതാന്ത
സൗഹൃദത്തിന്നോർമകൾ
കുളിർകാറ്റായ് വീശി മെല്ലെ
നനുത്ത മാരുതനിലിളകിയാടും ഇലകൾക്കിടയിൽ
നീന്തിത്തുടിച്ച ചാന്ദ്രശോഭ
നിഴലായൂർന്നിറങ്ങി
നിത്യഹരിതസ്മൃതിതൻ പൂങ്കാവനത്തിൽ
മിന്നാമിനുങ്ങായ് മിന്നിത്തെളിഞ്ഞു...
നരിച്ചീറിൻ സീൽക്കാരം
നടുക്കമേകി
നിശ്വാസമുതിർന്നു
നാലുപാടും പരതി ബന്ധങ്ങളെ?
നഷ്ടബോധത്താൽ
ചകിതനായ് പൊടുന്നനെ!
നിഴലുകൾ മാത്രം, മറ്റൊന്നുമില്ല ചുറ്റിലും !!!
നിശ്ചയം ഞാനിനി പ്രണയിക്കട്ടെൻ
പ്രതിച്ഛായയെ
നിത്യ സഹചാരിയായ്
ആത്മസഖിയായ്,
തണലേകും കൂട്ടിനെ
നീണ്ടും കുറുകിയും പകലിലുമിരവിലും
എന്നെന്നുമൊപ്പം മേവും
എൻ സ്വന്തം നിഴലിനെ!!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

