കടം വാങ്ങിയ പണം തിരിെക ചോദിച്ചതിന് ദമ്പതികൾ വയോധികയെ കൊന്നു; വെട്ടിനുറുക്കിയ മൃതദേഹം കനാലിലെറിഞ്ഞു
text_fieldsന്യൂഡൽഹി: ദമ്പതികൾ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞതായി പൊലീസ്. ഡൽഹിയിലെ നജഫ്ഗഢിൽ ചൊവ്വാഴ്ചയാണ് സംഭവം. ദമ്പതികൾ വയോധികയിൽ നിന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചടക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കടുംകൈ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
അനിൽ ആര്യയും ഭാര്യ തനുവും കുറ്റം സമ്മതിച്ചതായും മൃതശരീരം കഷണങ്ങളാക്കിയ ശേഷം നജഫ്ഗഢ് കനാലിൽ തള്ളുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ് മീണ വ്യക്തമാക്കി. പൊലീസ് കനാലിൽ നിന്ന് 75കാരിയുടെ മൃതദേഹം പുറത്തെടുത്തു.
മരിച്ച സ്ത്രീ കടംവാങ്ങിയ പണം സ്ഥിരമായി മടക്കി ചോദിച്ചിരുന്നതായി ഇവന്‍റ് മാനേജ്മെന്റ് കമ്പനി ജോലിക്കാരനായ അനിൽ പൊലീസിന് മൊഴി നൽകി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ദമ്പതികൾ വയോധികയെ വകവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

