Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassroomchevron_rightബാർകോഡ്...

ബാർകോഡ്...

text_fields
bookmark_border
ബാർകോഡ്...
cancel

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപന്നങ്ങളെ വർഗീകരിക്കാനും അവയുടെ അടിസ്ഥാന വിവരങ്ങൾ തിരിച്ചറിയാനുമാണ് ബാർകോഡുകൾ ഉപയോഗിച്ചുവരുന്നത്. പുസ്തകങ്ങൾ, ഭക്ഷണപാക്കറ്റുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ പാക്കറ്റുകൾ തുടങ്ങിയവയുടെ മുകളിൽ കറുപ്പും വെളുപ്പും വരകളായി ഒരു ചതുരക്കളത്തിൽ അച്ചടിച്ചിരിക്കുന്നതാണ് ബാർകോഡ്. ബൈനറി രൂപത്തിൽ വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ഈ ബാർകോഡ് കമ്പ്യൂട്ടറും സ്കാനറും ഉപയോഗിച്ചാണ് ഡീകോഡ് ചെയ്യുന്നത്.
1948ലാണ് ബാർകോഡിെൻറ ആദ്യകാല രൂപം ജന്മമെടുക്കുന്നത്. ഒരിക്കൽ ഒരു കടയുടമ  തെൻറ കടയിൽവരുന്ന ഉൽപന്നങ്ങളുടെ വിവരങ്ങൾ ഒരു പ്രയാസവും കൂടാതെ വായിച്ചെടുക്കാനുള്ള സമ്പ്രദായം നിർമിക്കാൻ വല്ല വഴിയുമുണ്ടോെയന്ന് ചോദിച്ച് ഫിലെഡൽഫിയയിലെ ഡ്രെക്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി. ബെർനാഡ് സിൽവർ അന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദവിദ്യാർഥിയായിരുന്നു.
അത്തരമൊരു സമ്പ്രദായം വികസിപ്പിക്കാനുള്ള ചുമതല സിൽവറിെൻറ തലയിലാണ് വന്നത്. അദ്ദേഹം തെൻറ സുഹൃത്തായ നോർമൻ ജോസഫ് വുഡ്ലാൻഡിനെ ഈ വിവരം അറിയിച്ചു. വുഡ്ലാൻഡിന് ആദ്യമേതന്നെ ഈ ആശയം ഏറെ പിടിച്ചു. അൾട്രാവയലറ്റ് പ്രകാശരശ്മികളുടെ സാന്നിധ്യത്തിൽ തിളങ്ങുന്ന പ്രത്യേക മഷി ഉപയോഗിച്ചുള്ള ഒരു പ്രവർത്തനരീതിയാണ് വുഡ്ലാൻഡിെൻറ മനസ്സിൽ ആദ്യംതന്നെ വന്നത്. വുഡ്ലാൻഡും സിൽവറും ചേർന്ന് ഇതിനനുസൃതമായ ഒരു മാതൃകയുണ്ടാക്കി. എന്നാൽ, മഷിയുടെ രൂപവ്യത്യാസങ്ങളും അവ ഉപയോഗിച്ച് പ്രത്യേക  പാറ്റേണുകൾ ഉണ്ടാക്കാനുള്ള അധികചെലവും കാരണം അവർ ഈ നീക്കം ഉപേക്ഷിച്ചു.
ഇരുവരും ചേർന്ന് വീണ്ടും ഗവേഷണം ആരംഭിച്ചു. 1949ൽ അവർ ഒരു പ്രത്യേക സമ്പ്രദായം രൂപപ്പെടുത്തിയെടുത്തു. കറുത്ത പ്രതലത്തിലുള്ള നാലു വെള്ള വരകളായിരുന്നു ഇവർ വികസിപ്പിച്ച രീതിയുടെ പ്രധാന സവിശേഷത. വെള്ള വരകളുടെ സാന്നിധ്യമനുസരിച്ചായിരുന്നു ഇവർ വസ്തുക്കളെ വർഗീകരിച്ചത്. ഈ രീതി പ്രകാരം ഏഴുതരത്തിലുള്ള വർഗീകരണം സാധ്യമായിരുനു. എന്നാൽ, വരകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ കൂടുതൽ വർഗീകരണം നടത്താമെന്നും 10 വരകളുണ്ടെങ്കിൽ 1023 വരെ വർഗീകരണം സാധ്യമാണെന്നും വുഡ്ലാൻഡും സിൽവറും സമർഥിച്ചു. 1952 ഒക്ടോബർ ഏഴിന് ഇരുവർക്കും സംയുക്തമായി ബാർകോഡിെൻറ പേറ്റൻറ് ലഭിച്ചു.
1966ലാണ് ബാർകോഡ് വ്യവസായികാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ, ബാർകോഡ് ആഗോളാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങുന്നത് കാണാനുള്ള ഭാഗ്യം ബെർനാഡ് സിൽവറിനുണ്ടായില്ല. 1962ൽ 38ാം വയസ്സിൽ അദ്ദേഹം അകാലത്തിൽ മരിക്കുകയാണുണ്ടായത്.
1966ലെ ബാർകോഡുകൾ ഉൽപന്നങ്ങളുടെ പാക്കറ്റിനുമുകളിൽ അച്ചടിച്ചിരുന്നില്ല. പകരം അവ ഒരു  പ്രത്യേക ലേബലായി പാക്കറ്റിൽ ഇടുകയായിരുന്നു പതിവ്. ഈ രീതി പ്രാവർത്തികമല്ലെന്നു കണ്ട വ്യവസായികൾ ബാർകോഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കണമെങ്കിൽ അതിന് ചില സാർവത്രിക വ്യവസായിക മാനങ്ങൾ ഉണ്ടായിരിക്കണമെന്ന് മനസ്സിലാക്കുകയും അതിനായി 1970ൽ ബഹുരാഷ്ട്ര കമ്പനിയായ ലോജിക്കോൺ ‘യൂനിവേഴ്സൽ ഗ്രോസറി പ്രൊഡക്ട്സ് ഐഡൻറിഫിക്കേഷൻ കോഡ്’ (UGPGC) വികസിപ്പിക്കുകയും ചെയ്തു. 1970ലായിരുന്നു അത്. ലോജിക്കോൺ കമ്പനിയുടെ നിർദേശപ്രകാരം 1973ൽ ജോർജ് ജെ. ലോറർ ‘യൂനികോം പ്രൊഡക്ട് കോഡ് (UPC) വികസിപ്പിച്ചു. 1974ൽ ഒഹായോയിലെ ഒരു സൂപ്പർമാർക്കറ്റിൽ യു.പി.സി സ്കാനർ സ്ഥാപിച്ചു. 1974 ജൂൺ 26ന് ബാർകോഡുള്ള ഒരു ഉൽപന്നത്തിെൻറ സ്കാനിങ് ആദ്യമായി നടന്നു. റിഗ്ലീസിെൻറ ച്യൂയിംഗ്ഗമ്മായിരുന്നു ആദ്യമായി ബാർകോഡ് സ്കാനിങ് നടത്തിയ ഉൽപന്നം. പിന്നീട് ബാർകോഡുകൾ സാർവത്രിക പ്രചാരത്തിലായത് പെട്ടെന്നായിരുന്നു. ഇപ്പോൾ ബാർകോഡുകൾ അനുവദിക്കാൻ പ്രത്യേക അന്താരാഷ്ട്ര ഏജൻസികളും അവ നിർമിക്കാൻ കമ്പ്യൂട്ടർവത്കൃത സംവിധാനങ്ങളും ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story