Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഉന്നതി സ്കോളർഷിപ്പ് ...

ഉന്നതി സ്കോളർഷിപ്പ് വിദേശ വിദ്യാഭ്യാസത്തിന് വിമാനമേറിയത് 162 വിദ്യാർഥികൾ

text_fields
bookmark_border
ഉന്നതി സ്കോളർഷിപ്പ്  വിദേശ വിദ്യാഭ്യാസത്തിന്   വിമാനമേറിയത് 162 വിദ്യാർഥികൾ
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരമൊരുക്കി സർക്കാർ ആവിഷ്കരിച്ച ഉന്നതി വിദേശ പഠന സ്കോളർഷിപ്പിൽ ജില്ലയിൽ നിന്ന് ഗുണഭോക്താക്കളായത് 162പേർ. പട്ടികവർഗ വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ 2021 മുതൽ ആറ് വിദ്യാർഥികളും 156 വിദ്യാർഥികളുമാണ് അവസരം നേടിയത്. 2021-22ൽ 18, 2022-23ൽ 43, 2023-24ൽ 48, 2024-25ൽ 47 എന്നിങ്ങനെയാണ് പട്ടികജാതി വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ അവസരം ലഭിച്ച കുട്ടികളുടെ എണ്ണം.

വിദേശ സർവകലാശാലകളിൽ പഠനം

പട്ടികജാതി, വർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് എന്ന പേരിലാണ് പദ്ധതി. ഓവർസീസ് ഡെവലപ്മന്‍റെ് ആൻഡ് എംപ്ലോയ്മന്‍റെ് പ്രമോഷൻ കൺസൾട്ടന്‍റിന്‍റെ സഹകരണത്തോടെ മാനദണ്ഡങ്ങൾക്ക് വിധേയമായി പരമാവധി 25 ലക്ഷം രൂപ വരെ വരുമാന പരിധിയില്ലാതെ പട്ടികവർഗ വിദ്യാർഥികൾക്ക് അനുവദിച്ച് നൽകുന്നു. കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം, യോഗ്യത പരീക്ഷയിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം, 35 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം,

സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കരുത്, ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമെ സ്കോളർഷിപ്പ് അനുവദിക്കുകയുള്ളു. വിദേശ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടിയതിന് ശേഷമുള്ള അപേക്ഷ യാതൊരു കാരണവശാലും പരിഗണിക്കില്ല. സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മന്‍റെ് ആൻഡ് എംപ്ലോയ്മെന്‍റെ് പ്രമോഷൻ കൺസൾട്ടൻറ് മുഖേന ഓൺലൈനായി അപേക്ഷ നൽകാം. ഇത് സ്കോളർഷിപ്പ് കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുന്നതാണ് അടുത്ത ഘട്ടം. തുടർന്ന് വിദേശ സർവകലാശാലകളിൽ പഠനത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും.

വിപുലമായ കോഴ്സുകൾ

വിദേശ രാജ്യങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ, തത്തുല്യമായ ഡിപ്ലോമ കോഴ്സുകൾ, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറേറ്റ് കോഴ്സുകൾ എന്നിവ പഠിക്കുന്നതിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കും.വേൾഡ് ടൈംസ് യൂനിവേഴ്സിറ്റി റാങ്കിങ് 500ന് അകത്തുള്ള സർവകലാശാലകളെയാണ് പരിഗണിക്കുന്നത്.

വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് സ്ളാബുകളായിട്ടാണ് ആനുകൂല്യം അനുവദിക്കുന്നത്.കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് മുഴുവൻ സ്കോളർഷിപ്പും ലഭിക്കും. ഇതിൽ സ്കോളർഷിപ്പ്, ഫീസ്, താമസം, ആഹാരച്ചെലവ്, വിമാനയാത്ര ചെലവ്, വിസ ചാർജ്, മെഡിക്കൽ ഇൻഷുറൻസ് തുക എന്നിവ ഉൾപ്പെടും

. 12 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസ്(15 ലക്ഷം രൂപ വരെ), വിസ, എയർ ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ്, ജീവിത ചെലവ്/ താമസ ചെലവ് എന്നിവക്കായി അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിക്കുക. 20 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസ് 15 ലക്ഷം രൂപയാണ് അനുവദിക്കുക. പട്ടിക വർഗ വിഭാഗത്തിലെ അപേക്ഷ‍കർക്ക് വരുമാന പരിധി ബാധകമല്ലാതെ ആനുകൂല്യം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign studyscholorshipUnnathiSC Development DepartmentKoch
News Summary - 162 students flew abroad through Unnathi scholarship
Next Story