ഇറാൻ എണ്ണ; നികുതി ഒഴിവാക്കി
text_fieldsന്യൂഡൽഹി: ഇറാനിൽനിന്ന് രൂപയിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നികുതി ചുമത്തില്ല. ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് നാഷനൽ ഇറാനിയൻ ഒായിൽ കമ്പനി (എൻ.െഎ.ഒ.സി) നൽകുന്ന ക്രൂഡ് ഒായിലിനാണ് എൻ.െഎ.ഒ.സിയെ നികുതിയിൽനിന്ന് ഒഴിവാക്കിയത്. ഇന്ത്യൻ ബാങ്ക് അക്കൗണ്ട് വഴി വരുമാനം ലഭിക്കുന്ന വിദേശ കമ്പനികൾ സെസ് ഉൾപ്പെടെ 42.5 ശതമാനമാണ് നികുതി നൽകേണ്ടത്.
കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യൻ കമ്പനികൾ 200 കോടി ഡോളറിെൻറ എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് ഡോളറിന് പകരം രൂപയിൽ ക്രൂഡ് ഒായിൽ ഇറക്കുമതി ചെയ്യാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. അമേരിക്കയുടെ ഇറാൻ ഉപരോധം മറികടക്കാനായിരുന്നു ഇൗ നീക്കം. എന്നാൽ, ഇന്ത്യ ഉൾപ്പെടെ ഏഴു രാഷ്ട്രങ്ങളെ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ അമേരിക്ക അനുവദിച്ചിരുന്നു. ഒരു ദിവസം മൂന്നു ലക്ഷം ബാരൽ ക്രൂഡ് ഒായിൽ ഇറക്കുമതി ചെയ്യാനാണ് അനുമതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
