Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.എസിന്റെ ഉയർന്ന...

യു.എസിന്റെ ഉയർന്ന തീരുവ: കടുത്ത ആശങ്കയിൽ രാജ്യത്തെ വസ്ത്ര വ്യാപാരികൾ

text_fields
bookmark_border
യു.എസിന്റെ ഉയർന്ന തീരുവ: കടുത്ത ആശങ്കയിൽ രാജ്യത്തെ വസ്ത്ര വ്യാപാരികൾ
cancel

ന്യൂഡൽഹി: യു.എസ് ചുമത്തിയ 25 ശതമാനം ഉയർന്ന തീരുവയിൽ ഇന്ത്യയിലെ വസ്ത്ര കയറ്റുമതിക്കാർ കടുത്ത ആശങ്കയിൽ. വസ്ത്ര നിർമാണ ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിനും കൂട്ട പിരിച്ചുവിടലുകൾ ഒഴിവാക്കുന്നതിനും നിശ്ചിത വിലക്കു താഴെ ഉൽപന്നങ്ങൾ വിൽക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു.
ഈ മാസം 7 മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരാനിരിക്കുന്നതിനാലും ബംഗ്ലാദേശ്, പാകിസ്താൻ എന്നിവയുൾപ്പെടെ 50ലധികം രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് മേലുള്ള യു.എസ് താരിഫുകൾ കൂടുതലായി നിശ്ചയിച്ചിരിക്കുന്നതിനാലുമാണ് ഇത്.

‘ഈ വലിയ തിരിച്ചടി നികത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. കയറ്റുമതിക്കാർക്ക് എതിർപ്പുണ്ട്, കൂടാതെ ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിനും കൂട്ട പിരിച്ചുവിടലുകൾ ഒഴിവാക്കുന്നതിനും വിലക്കു താഴെ വിൽക്കേണ്ടിവരും’- അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (എ.ഇ.പി.സി) ചെയർമാൻ സുധീർ സെഖ്രി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ റെഡി-മെയ്ഡ് ഗാർമെന്റ്സ് (ആർ.എം.ജി) കയറ്റുമതിയുടെ ഒരു പ്രധാന വിപണിയാണ് യു.എസ്. 2024ൽ രാജ്യത്തിന്റെ മൊത്തം വസ്ത്ര കയറ്റുമതിയിൽ 33 ശതമാനം വിഹിതം ഇന്ത്യയുടേതാണെന്ന് എ.ഇ.പി.സി പറഞ്ഞു. യു.എസ് വസ്ത്ര ഇറക്കുമതി വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വളർന്ന് 2020ലെ 4.5 ശതമാനത്തിൽ നിന്ന് 2024 ൽ 5.8 ശതമാനമായി വർധിച്ചു. കൂടാതെ യു.എസിലേക്കുള്ള മുൻനിര ആർ.‌എം‌.ജി കയറ്റുമതിക്കാരിൽ ഇത് നാലാം സ്ഥാനത്താണെന്നും അവർ പറഞ്ഞു.

യു.എസ് വിപണിയിലെ വളർച്ചക്ക് തുണിത്തരങ്ങൾ ഒരു പ്രധാന ഘടകമാണ്. ‘ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മൂന്ന് ഉൽപന്നങ്ങളാണ്. കോട്ടൺ ടി-ഷർട്ടുകൾ (9.71 ശതമാനം), സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ കോട്ടൺ വസ്ത്രങ്ങൾ (6.52 ശതമാനം), കുഞ്ഞുങ്ങളുടെ കോട്ടൺ വസ്ത്രങ്ങൾ (5.46 ശതമാനം) മുതലായവ. ഈ ഉൽപന്നങ്ങളുടെ മൊത്തം യു‌.എസ് ഇറക്കുമതിയിൽ യഥാക്രമം10, 36, 20 ശതമാനം വിഹിതം ഇന്ത്യ വഹിക്കുന്നുവെന്നും എ.ഇ.പി.സി പറഞ്ഞു.

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഈ വിഭാഗത്തിൽ 10.91 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തതിനാൽ, തൊഴിൽ പ്രാധാന്യമുള്ള ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും വ്യവസായത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യു.എസ്. 25 ശതമാനം എന്ന കുത്തനെയുള്ള താരിഫ് മൂലം, ഇന്ത്യൻ ഉൽപന്നങ്ങളെ ബംഗ്ലാദേശിൽ നിന്നുള്ള ഉൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരക്ഷമത നഷ്ടപ്പെടുത്തുമെന്നും അവർ ഭയക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovttradersUS Trade TariffTrump govtIndian tradeclothesIndian exports
News Summary - US's high-profile decision: Clothing traders in deep concern
Next Story