ബെർക്‌ഷയർ ഹാത്തവേയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് വാറൻ ബഫറ്റ് പടിയിറങ്ങി; പിതാവിന് പകരക്കാരനായി മകൻ
text_fieldsവാറൻ ബഫറ്റ്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളും അമേരിക്കയിലെ നിക്ഷേപ രംഗത്തെ പ്രമുഖനുമായ വാറൻ ബഫറ്റ് ‘ബെർക്‌ഷയർ ഹാത്തവേ’യുടെ ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങി. 56 വർഷത്തിലേറെ സ്ഥാപനത്തെ നയിച്ചതിന് ശേഷമാണ് തന്റെ 96ാം വയസ്സിൽ അദ്ദേഹം സ്ഥാനമൊഴിയുന്നത്.
ചെയർമാൻ എമിറിറ്റസ് എന്ന പുതിയ പദവി ബഫറ്റ് ഏറ്റെടുക്കും. അതേസമയം, കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് അദ്ദേഹം തുടരും. 1993 മുതൽ ബെർക്‌ഷയർ ഹാത്തവേയുടെ ഡയറക്ടർ ബോർഡിലുള്ള മകൻ ഹോവാർഡ് ബഫറ്റിന് ചെയർമാൻ ചുമതല അദ്ദേഹം കൈമാറും.
ഒരു വർഷത്തിനിടെ ബഫറ്റ് ഒഴിയുന്ന രണ്ടാമത്തെ പ്രധാന സ്ഥാനമാണിത്. 2026ന്റെ തുടക്കത്തിൽ അദ്ദേഹം കമ്പനിയുടെ സി.ഇ.ഒ സ്ഥാനവും ഒഴിഞ്ഞിരുന്നു. തുടർന്ന് ഗ്രെഗ് ഏബൽ ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള കമ്പനിയുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്തു.ദീർഘകാലാടിസ്ഥാനത്തിൽ മികച്ച കമ്പനികളിൽ മാത്രം നിക്ഷേപം നടത്തുന്ന ‘വാല്യൂ ഇൻവെസ്റ്റിങ് രീതിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
1965ൽ തകർച്ചയിലായിരുന്ന ന്യൂ ഇംഗ്ലണ്ടിലെ ഒരു തുണിമില്ല് ഏറ്റെടുത്താണ് വാറൻ ബഫറ്റ് ഇന്നത്തെ 1 ട്രില്യൺ ഡോളർ മൂല്യമുള്ള വൻകിട വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ പ്രതിവർഷം 19.7 ശതമാനം കൂട്ടായ സാമ്പത്തിക വളർച്ചയാണ് കമ്പനി കൈവരിച്ചത്.
2026ൽ എസ് ആൻഡ് പി 500 ഇൻഡെക്‌സ് 11 ശതമാനം ഉയർന്നപ്പോൾ ബെർക്ക്‌ഷെയർ ഓഹരികൾക്ക് 1 ശതമാനം മാത്രമാണ് വളർച്ച രേഖപ്പെടുത്താനായത്. "കാലത്തിന് മുന്നിൽ വിജയം എപ്പോഴും സമയത്തിനാണ്," എന്ന് ബഫറ്റ് കത്തിൽ കുറിച്ചു. എങ്കിലും തനിക്ക് ഏറെ അനുകൂലമായ കാലമാണ് കടന്നുപോയതെന്നും ബെർക്ക്‌ഷെയറിന്റെ ഭാവിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1930 ആഗസ്റ്റ് 30ന് അമേരിക്കയിലെ നെബ്രാസ്കയിലായിരുന്നു ബഫറ്റിന്റെ ജനനം. ഓഹരി നിക്ഷേപ രംഗത്ത് ഏറ്റവും വിശ്വസനീയമായ പേരായിരുന്നു വാറൻ ബഫറ്റിന്റേത്. ലളിതമായ ജീവിത ശൈലിക്കും മൂല്യ നിക്ഷേപ തത്വങ്ങൾക്കും പേരുകേട്ട അദ്ദേഹത്തെ ‘ഒമാഹയിലെ സന്യാസി’ എന്നും വിളിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

