ലോക്ഡൗൺ: ആപ്ൾ ഫാക്ടറിയിൽ കുടുങ്ങിയ തൊഴിലാളികൾ വേലി ചാടി രക്ഷപ്പെട്ടു -വിഡിയോ
text_fieldsബെയ്ജിങ്: കോവിഡ് പിടിമുറുക്കിയ ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കയാണ്. കടുത്ത ലോക്ഡൗൺ നിയമങ്ങളെ തുടർന്ന് ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഫോക്സ്കോൺ കമ്പനിയിൽ നിന്നാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. യു.എസ് ആസ്ഥാനമായ ആപ്ൾ കമ്പനിയുടെ ഇടനിലക്കാരായാണ് ഫോക്സ്കോൺ പ്രവർത്തിക്കുന്നത്.
ഫാക്ടറിയുടെ വേലിക്കു മുകളിൽ നിന്ന് ചാടിയാണ് തൊഴിലാളികൾ രക്ഷപ്പെടുന്നത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ നിരവധി ആളുകളാണ് ഫാക്ടറിയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. രക്ഷപ്പെട്ട പലരും കാൽനടയായാണ് വീട്ടിലെത്തിയത്.
ലോക്ഡൗൺ കാരണം പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലായിരുന്നു. ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷുവിൽ ഏഴുദിവസത്തിനിടെ 167 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരുകോടി ആളുകളാണ് നഗരത്തിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.