Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എൻ.ആർ.ഡബ്യു.എയുടെ...

യു.എൻ.ആർ.ഡബ്യു.എയുടെ നിർണായക മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് യു.എസ്

text_fields
bookmark_border
യു.എൻ.ആർ.ഡബ്യു.എയുടെ നിർണായക മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് യു.എസ്
cancel

വാഷിങ്ടൺ: ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ നിർണായക മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം അറിയിച്ചത്. ഏജൻസിയെ പിന്തുണക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തങ്ങൾ കരുതുന്നു. ഗസ്സയിൽ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാൻ മറ്റൊരു ഏജൻസിയില്ലെന്ന് മില്ലർ പറഞ്ഞു.

എന്നാൽ, ഏജൻസിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും മില്ലർ ആവശ്യപ്പെട്ടു. നേരത്തെ യു.എൻ.ആർ.ഡബ്യു.എക്കുള്ള ധനസഹായം നിർത്തുകയാണെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു മില്ലറിന്റെ പ്രതികരണം.

അതേസമയം, ഫലസ്തീൻ അഭയാർഥികൾക്കുള്ള ധനസഹായം നിർത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.എസ് കോൺഗ്രസ് അംഗം ആവശ്യപ്പെട്ടു. കോൺഗ്രസംഗം ചോയ് ഗ്രാസിയയാണ് ആവശ്യം ഉന്നയിച്ചത്. ഏജൻസിയുടെ 12 ജീവനക്കാർക്കെതിരെ ഉയർന്നിരിക്കുന്നത് ഗൗരവമുള്ള ആരോപണമാണ്. എന്നാൽ, 20 ലക്ഷം ഫലസ്തീനികൾ ബുദ്ധിമുട്ടരുതെന്നും തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.കെ, ആസ്ട്രേലിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിക്ക് നൽകിയിരുന്ന ഫണ്ട് നിർത്തിയിരുന്നു. ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്യു.എയുടെ ജീവനക്കാർ പ​ങ്കെടുത്തിരുന്നുവെന്ന ആരോപണം ഉയർന്ന​തോടെയാണ് ഫണ്ട് നൽകുന്നത് നിർത്തിയത്. ഇസ്രായേലാണ് ഇതുസംബന്ധിച്ച ആരോപണം ഉയർത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNRWAGaza Genocide
News Summary - US says it supports UNRWA’s ‘critical humanitarian work in Gaza’
Next Story