Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുടെ റഫാൽ...

ഇന്ത്യയുടെ റഫാൽ തകർക്കപ്പെടുന്ന വ്യാജ വീഡിയോ നിർമിച്ച് ചൈന പ്രചരിപ്പിച്ചതായി അമേരിക്ക; വിമാന ഭാഗങ്ങൾ തകർത്ത് വീഡിയോ എടുത്ത് എ.ഐ ഉപയോഗിച്ച് ചിത്രീകരിച്ചു

text_fields
bookmark_border
ഇന്ത്യയുടെ  റഫാൽ തകർക്കപ്പെടുന്ന വ്യാജ വീഡിയോ നിർമിച്ച് ചൈന പ്രചരിപ്പിച്ചതായി അമേരിക്ക; വിമാന ഭാഗങ്ങൾ തകർത്ത് വീഡിയോ എടുത്ത് എ.ഐ ഉപയോഗിച്ച് ചിത്രീകരിച്ചു
cancel
Listen to this Article

ന്യൂഡൽഹി: ഇന്ത്യയുടെ ഫൈറ്റർ വിമാനം റഫാൽ തകർക്കപ്പെടുന്ന വ്യാജ വീഡിയോ എ.​ഐ ഉപയോഗിച്ച് നിർമിച്ച് ചൈന പ്രചരിപ്പിച്ചതായി അമേരിക്ക. ഇന്ത്യ ഓപ്പറേഷൻ സിന്ധൂർ വിജയിപ്പിച്ചതോടെയാണ് ചൈന തങ്ങളുടെ ഫൈറ്റർ വിമാനങ്ങളുടെ മഹത്വം വിളമ്പാനായി റഫാൽ തകർന്നതി​ന്റെ വ്യാജ വീഡിയോകൾ നിർമിച്ച് നരന്തരമായി ഒരു വ്യാജ പ്രചാരണ പരമ്പരതന്നെ സൃഷ്ടിച്ചത്. യു.എസ്-ചൈന ഇക്കണോമിക് സെക്യൂറിറ്റിയുടെ റിവ്യൂ കമീഷനാണ് ഇങ്ങനെയൊരു ആരോപണം നടത്തിയത്.

അതിർത്തിയിൽ ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങൾ തകർത്തതുതുടങ്ങിയ​പ്പോൾ തന്നെ ​ചൈന തെറ്റായ പ്രചാരണം തുടങ്ങി എന്നാണ് ഇവർ ആരോപിക്കുന്നത്. വ്യാജ സോഷ്യൽ മീഡിയ ഉപയോഗിച്ചും ടിക് ടോക്കിലൂടെയും ഇവർ പ്രചാരണം നടത്തി.

ചൈനയുടെ ആയുധങ്ങൾകൊണ്ടു തന്നെ ചില വിമാന ഭാഗങ്ങൾ തകർത്ത് അത് വീഡിയോ എടുത്ത് എ.ഐ ഉപയോഗിച്ച് ചിത്രീകരിച്ചാണ് ​പ്രചരിപ്പിക്കുന്നത്. ചൈനയുടെ ആയുധങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ഈ നീക്കമെന്ന് അമേരിക്ക ആരോപിക്കുന്നു. റഫേലി​ന്റെ വിശ്വാസ്യത ലോകത്ത് തകർക്കുക എന്നതും ചൈനയുടെ ഉദ്ദേശമാണ്. ഇക്കാര്യത്തിൽ പാകിസ്ഥാന്റെ പിന്തുണയും ചൈനക്കുണ്ട്.

റ​ഫാൽ നിർമാതാക്കളായ ഫ്രാൻസ് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാണ് ചൈനയുടെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്.ത് പാകിസ്ഥാനിൽ നിന്ന് ഉയർന്നു വന്നതാണെന്നും അത് പൊലിപ്പിച്ചെടുത്തത് ചൈനയാണെന്നും ഫ്രാൻസ് ആരോപിക്കുന്നു. ടിക് ടോക്ക് വീഡിയോകളിൽ ചൈനീസ് സോഷ്യൽ മീഡിയ അഭിനേതാക്കൾ പ​​ങ്കെടുത്തിട്ടുളളതായും ഫ്രാൻസ് ആരോപിക്കുന്നു.

ഇന്ത്യ-പാക് യുദ്ധം അവസാനിച്ച​പ്പോൾതന്നെ ലോകത്തുള്ള മിക്ക ചൈനീസ് എംബസികളോടും ചൈനീസ് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഇത്തരം വീഡിയോ പ്രചരിപ്പിക്കണമെന്ന് ചൈന നിർദ്ദേശം നൽകിയിരുന്നു എന്നും യു.എസ് റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USfranceRafalFakeNewsChina
News Summary - US says China made and spread fake video of Indian fighter jet being destroyed by Rafale; Video of aircraft parts being destroyed and filmed using AI
Next Story