Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെതിരെ...

ഇറാനെതിരെ ഉപരോധ ഭീഷണിയുമായി യു.എസ്

text_fields
bookmark_border
ഇറാനെതിരെ ഉപരോധ ഭീഷണിയുമായി യു.എസ്
cancel

യു.എൻ: ഇറാനെതിരായ ആയുധ വ്യാപാര നിരോധനം യു.എൻ രക്ഷാസമിതി അനിശ്ചിത കാലത്തേക്ക് നീട്ടിയില്ലെങ്കിൽ ആ രാജ്യത്തിനെതിരെ വീണ്ടും ഉപരോധം ആവശ്യപ്പെടുമെന്ന് യു.എസ് ഭീഷണി. ആയുധ വ്യാപാര നിരോധനത്തിെൻറ നിലവിലുള്ള കാലാവധി ഈ വർഷം ഒക്ടോബറിൽ അവസാനിക്കുകയാണ്.അതിനാൽ, കാലാവധി നീട്ടേണ്ടത് അനിവാര്യമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വ്യാപാരത്തിന് അനുമതി നൽകിയാൽ, ഇറാൻ അത്യാധുനിക ആയുധങ്ങൾ വാങ്ങിക്കൂട്ടും. ഭീകരർക്കും ലോകമെമ്പാടുമുള്ള പ്രശ്നക്കാരായ ഭരണകൂടങ്ങൾക്കും ആയുധം വിൽക്കുന്ന ഏജൻറുമാകും. അത് സ്വീകാര്യമല്ല. -പോംപിയോ പറഞ്ഞു.

ട്രംപ് ഭരണകൂടം വന്നശേഷം ഇറാൻ-യു.എസ് ബന്ധം വീണ്ടും സംഘർഷത്തിലാണ്.മിഡിൽ ഈസ്റ്റിലെ യു.എസ് താൽപര്യങ്ങൾക്ക് പ്രധാന ഭീഷണി ഇറാൻ ആണെന്നാണ് അവർ കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsus sanction
Next Story