Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയുടെ ചാരനായി...

ചൈനയുടെ ചാരനായി പ്രവർത്തിച്ച അമേരിക്കൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ; ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ബന്ധം നിലനിർത്താൻ എന്ന് വാദം

text_fields
bookmark_border
ചൈനയുടെ ചാരനായി പ്രവർത്തിച്ച അമേരിക്കൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ; ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ബന്ധം നിലനിർത്താൻ എന്ന് വാദം
cancel

ചൈനീസ് ഗവൺമെന്റിന് വേണ്ടി അനധികൃത ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റം അമേരിക്കൻ മാധ്യമപ്രവർത്തകൻ യു.എസ് കോടതിയിൽ സമ്മതിച്ചു. 2010 മുതൽ ചൈനയിൽ താമസിക്കുകയും അവിടുത്തെ വിവിധ സർക്കാർ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന തോമസ് പോക്കൻ രണ്ടാമ ആണ് കുറ്റം ഏറ്റു പറഞ്ഞത്. സെപ്റ്റംബർ ഒന്നിന് യു.എസ് ഡിസ്ട്രിക്റ്റ് കോടതി ഇദ്ദേഹത്തിനുള്ള ശിക്ഷ വിധിക്കും. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

തന്റെ പിതാവിന്റെ പേരുമായി ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി 'ടോം മക്ഗ്രെഗർ' എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹം എഴുതിയിരുന്നത്. 1990-കളിൽ ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാനായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹത്തിന്റെ പിതാവ്. ചൈനീസ് ഗവൺമെന്റിന് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണത്തിൽ അടുത്തിടെയായി അമേരിക്കയിൽ പിടിക്കപ്പെടുന്നവരുടെ നിരയിലെ ഏറ്റവും പുതിയ ആളാണ് തോമസ് പോക്കൻ.

2019 മുതൽ ചൈനീസ് സുരക്ഷാ വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്നവരുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായി 'കാത്തി' എന്ന പേരുള്ള ഒരു ചൈനീസ് ഏജന്റുമായി ഇദ്ദേഹം നിരന്തരം ബന്ധം പുലർത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വായിക്കാനുള്ള റിപ്പോർട്ടുകൾ തയാറാക്കി നൽകിയതിന് പകരമായി 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ഒരു ലക്ഷം ഡോളറും അമേരിക്കയിലേക്കുള്ള യാത്രാ സൗകര്യങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. താനൊരു മാധ്യമപ്രവർത്തകൻ എന്നതിലുപരി, ചൈനീസ് ഏജന്റുമാരും രഹസ്യവിവരങ്ങൾ നൽകുന്നവരും തമ്മിലുള്ള ഒരു 'ഇടനിലക്കാരനായി' പ്രവർത്തിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന വ്യക്തികളെ ഉപയോഗിച്ച് രഹസ്യവിവരങ്ങൾ ചോർത്താൻ ഇദ്ദേഹം ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രംപ് ഭരണകൂടത്തിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള ഒരാൾക്ക് സിം കാർഡും പണവും നൽകി സ്വാധീനിക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ നീക്കങ്ങൾ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. താൻ ചെയ്യുന്ന കാര്യങ്ങൾ ചൈനയും അമേരിക്കയും തമ്മിലുള്ള സമാധാനപരമായ ബന്ധം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും ചൈനയിലെ മതസ്വാതന്ത്ര്യം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്നുമാണ് തന്റെ പ്രവർത്തിയെക്കുറിച്ച് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിക്കുന്നത്. എന്തായാലും, ഒരു വിദേശ ശക്തിയുടെ ഏജന്റായി രജിസ്റ്റർ ചെയ്യാതെ പ്രവർത്തിച്ചതിനാണ് ഇദ്ദേഹത്തിന് ഇപ്പോൾ ശിക്ഷ നേരിടേണ്ടി വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpyworldChinaamericaUS journalist
News Summary - US journalist pleads guilty to acting as illegal agent for China
Next Story