Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീണ്ടും...

വീണ്ടും യുദ്ധത്തിലേക്കോ‍?, രണ്ടാം ദിനവും ഇറാനെ ആക്രമിച്ച് യു.എസ്

text_fields
bookmark_border
വീണ്ടും യുദ്ധത്തിലേക്കോ‍?, രണ്ടാം ദിനവും ഇറാനെ ആക്രമിച്ച് യു.എസ്
cancel

തെഹ്റാൻ: സമാധാന ധാരണകൾ കാറ്റിൽ പറത്തി ഇറാനിൽ ആക്രമണം ശക്തമാക്കി യു.എസ്. തുടർച്ചയായ രണ്ടാം ദിവസവും ഇറാനെ ആക്രമിച്ചതായി യു.എസ് സൈന്യം അറിയിച്ചു. ഹുർമുസ് കടലിടുക്കിൽ ഒരു ടാങ്കർ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കമായിരുന്നു ഇറാനു നേരെയുള്ള യു.എസ് ആക്രമണം. രണ്ടാഴ്ച മുമ്പ് ഇരു രാജ്യങ്ങളും ഇടക്കാല സമാധാന കരാറിൽ ഒപ്പുവച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണിത്. ഇറാനിലെ സിരിക്, ബന്ദർ ലങ്ക, ഖഷം ദ്വീപ് എന്നിവിടങ്ങളിൽ യു.എസ് ആക്രമണം നടത്തിയത്. തെക്കൻ ഇറാനിലെ സിരിക്കിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ പറഞ്ഞു. സമാധാന ധാരണ ലംഘിച്ചതായി ഇരു രാജ്യങ്ങളിലും പരസ്പരം ആരോപിച്ചു.

"നമുക്ക് ഇനി ന്യായബോധമുള്ളവരായിരിക്കാൻ കഴിയാത്ത ഒരുഘട്ടം വന്നേക്കാം, ഞങ്ങൾ വളരെ വിജയകരമായി ആരംഭിച്ച ജോലി സൈനികമായി പൂർത്തിയാക്കാൻ നിർബന്ധിതരാകും. അങ്ങനെ സംഭവിച്ചാൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഇനി നിലനിൽക്കില്ല!" യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലർച്ചെ പനാമ പതാകയുള്ള ടാങ്കറിനെ ഇറാനിയൻ ഡ്രോൺ ആക്രമിച്ചതിന് ശേഷം തങ്ങളുടെ സൈന്യം പുതിയ ആക്രമണങ്ങൾ നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

"വെടിനിർത്തൽ കരാർ പാലിക്കാൻ ഇറാന് അവസരം നൽകിയിരുന്നു, പക്ഷേ അത് വേണ്ടെന്ന് വച്ചു. വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണത്തിന് നേരിട്ടുള്ള പ്രതികരണമായാണ്" ആക്രമണങ്ങൾ നടത്തിയതെന്നും ഇറാനിയൻ സൈനിക നിരീക്ഷണം, ആശയവിനിമയം, വ്യോമ പ്രതിരോധം, ഡ്രോൺ സംഭരണം, മൈൻ സ്ഥാപിക്കൽ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുവെന്നും അവർ പറഞ്ഞു. "ശത്രുക്കളുടെ ഏത് ആക്രമണത്തിനും തകർപ്പൻ തിരിച്ചടി" നൽകുമെന്ന് ഇറാനും വ്യക്തമാക്കി.

കപ്പലുകൾക്ക് നേരെയുള്ള പ്രത്യേക ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ഇറാൻ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇറാൻ അംഗീകരിക്കാത്ത ചാനലുകളിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന നിർദ്ദിഷ്ട കപ്പലുകൾക്ക് നേരെ റെവല്യൂഷനറി ഗാർഡുകൾ "മുന്നറിയിപ്പ് വെടിയുതിർത്തതായി" ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

അതേ സമയം ഇസ്രായേൽ തെക്കൻ ലെബനനിൽ ബോംബാക്രമണം നടത്തി. കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെട്ടു. ശത്രുത അവസാനിപ്പിക്കാൻ ലെബനീസ് ഗവൺമെൻ്റുമായി ഒരു ചട്ടക്കൂട് കരാർ ഒപ്പിട്ട് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണം നടന്നത്.

ജൂൻ 23ന് ഹുർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇറാന്റെയും ഒമാന്റെയും ജലാശയങ്ങളിലൂടെ ഒഴിപ്പിക്കാൻ രണ്ട് പുതിയ വഴികൾ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൂടിയാലോചനകളില്ലാതെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് പറഞ്ഞ് ഇറാൻ ഇത് നിരസിച്ചു. ഇതിന് പിന്നാലെ 25ന് തായ്വാൻ കപ്പലായ 'എവർ ലൗലി' ഒമാൻ തീരത്തുവെച്ച് ഇറാന്റെതെന്ന് സംശയിക്കുന്ന ഒരു ഡ്രോൺ ആക്രമണത്തിന് ഇരയായി. ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് 26ന് അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തി. ഇതിനു പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുണ്ടായി. ഹുർമുസ് കടലിടുക്കിൽ മറ്റൊരു ടാങ്കറും ആക്രമണത്തിന് ഇരയായതായി യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ബഹ്‌റൈനിലെയും കുവൈറ്റിലെയും അമേരിക്കൻ സൈന്യത്തിന് നേരെ ആക്രമണങ്ങൾ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Warpeace dealmiddleeastUS Iran War
News Summary - US carries out fresh strikes against Iran
Next Story