വെടിനിർത്തൽ കരാർ നീട്ടാൻ യു.എസും ഇറാനും തമ്മിൽ ധാരണ; ഇനി വേണ്ടത് ട്രംപിന്‍റെ അനുമതി
text_fieldsടെഹ്റാൻ: യു.എസും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടാൻ പ്രാഥമിക ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. നിർദ്ദേശത്തിന്മേൽ ഇനി ഡോണൾഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്.
ഇറാൻ ഡ്രോൺ ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങളും 60 ദിവസത്തെ ധാരണാപത്രത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഈ താൽക്കാലിക വെടിനിർത്തൽ നിലനിർത്തുന്നതിനൊപ്പം ഇറാന്‍റെ ആണവ പരിപാടിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ ആദ്യം നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിനെ സ്ഥിരമായ സമാധാന കരാറാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ പുതിയ ആക്രമണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന സംഘർഷത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, ആഗോള തലത്തിൽ കപ്പൽ ഗതാഗതത്തെ സ്വാധീനിക്കുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

