യുക്രെയ്നെ ചൊല്ലി ഉരസൽ; യു.എസ്-റഷ്യ പ്രസിഡൻറുമാർ സംസാരിക്കും
text_fieldsമോസ്കോ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആസന്നമാണെന്ന വാർത്തകൾക്കിടെ, അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ചൊവ്വാഴ്ച പരസ്പരം സംസാരിക്കും.യുക്രെയ്ന് എല്ലാ പിന്തുണയും നൽകുമെന്ന് യു.എസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഭാഷണത്തിന് പുടിൻ ആണ് മുൻകൈയെടുത്തത്.
യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ചേർക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിച്ച പുടിൻ, ഇൗ നീക്കം തടയാൻ കൂടി വേണ്ടിയാണ് അധിനിവേശ ശ്രമം നടത്തുന്നത് എന്നാണ് നിരീക്ഷകർ കരുതുന്നത്. അതിർത്തിയിൽ 70,000ത്തിലേറെ സൈനികരെ അണിനിരത്തിയ റഷ്യ ജനുവരിയോടെ യുക്രെയ്നിലേക്ക് കടന്നുകയറുമെന്നാണ് ആശങ്ക. എന്നാൽ, യുക്രെയ്നെ ശക്തമായി പിന്തുണക്കുന്ന അമേരിക്ക, റഷ്യൻ നീക്കം കടുത്ത പ്രത്യാഘാതമുണ്ടാക്കുെമന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയ്െൻറ പരമാധികാരം സംരക്ഷിക്കാനുള്ള എല്ലാ പിന്തുണയും നൽകുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
റഷ്യയുടെ ഭാഗത്തുനിന്നുള്ള അധിനിവേശ ശ്രമം ഒഴിവാക്കാൻ ഉപരോധം അടക്കമുള്ള നീക്കങ്ങളും യു.എസും യൂറോപ്യൻ രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ചേർക്കില്ല എന്ന അമേരിക്കയുടെ ഉറപ്പാണ് പുടിൻ പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഇരുവരും തമ്മിെല വിഡിയോ സംഭാഷണത്തിൽ വരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.