നിരവധി സിവിലിയന്‍മാരെ റഷ്യ തടവിലാക്കിയതായി യുക്രെയ്ന്‍
text_fieldsകിയവ്: റഷ്യയിലെ ജയിലുകളിൽ നിരവധി സിവിലിയന്‍മാരെ തടവിലാക്കിയതായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും അടക്കം നിരവധി സാധാരണക്കാർ ഇതിലുൾപ്പെടുന്നതായി അവർ പറഞ്ഞു.
" കുർസ്ക്, ബ്രയാൻസ്ക്, റോസ്തോവ് തുടങ്ങിയ റഷ്യന്‍ പ്രദേശങ്ങളിൽ ഞങ്ങളുടെ നിരവധി പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും മേയർമാരും പുരോഹിതരും ഉൾപ്പെടുന്ന നിരവധി പേർ തടവുകളിൽ കഴിയുകയാണ്. സാധാരണക്കാരെ പോലും ബലം പ്രയോഗിച്ച് അവർ തടവിൽ പിടിച്ചിരിക്കുകയാണ്" - ഐറിന വെരേഷ്ചുക്ക് പറഞ്ഞു. എന്നാൽ സിവിലിയന്‍മാരെ തടവിൽ വെച്ചിട്ടുണ്ടെന്ന വാദത്തെ നിഷേധിച്ച് റഷ്യ രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം യുക്രെയ്നിലെ വടക്ക് കിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യൻസേന വ്യാപകമായി കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ജനങ്ങളോട് പുറത്തേക്കിറങ്ങരുതെന്ന് യുക്രെയ്ന്‍ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.