യുക്രെയ്നിലെ ഖേഴ്സണിൽ 63 മൃതദേഹം കണ്ടെത്തി
text_fieldsകിയവ്: ഖേഴ്സൺ മേഖലയിൽ 63 മൃതദേഹം കണ്ടെത്തിയതായും റഷ്യൻ സേനയുടെ ക്രൂരപീഡനത്തെ തുടർന്നാണ് മരണമെന്നും യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്കി പറഞ്ഞു. 'മേഖലയിൽനിന്ന് റഷ്യൻ സേനയെ തുരത്തിയ ശേഷം 11 കസ്റ്റഡി കേന്ദ്രങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ നാലെണ്ണത്തിൽ ക്രൂരമർദനം നടന്നു. മൃതദേഹങ്ങൾ സൂക്ഷ്മ പരിശോധന നടത്തിവരുകയാണ്. റഷ്യയുടെ യുദ്ധക്കുറ്റങ്ങൾക്ക് ഏറെ തെളിവ് ലഭിച്ചിട്ടുണ്ട്.' ഡെനിസ് മൊണാസ്ട്രിസ്കി കൂട്ടിച്ചേർത്തു.
വൈദ്യുതാഘാതം ഏൽപിക്കൽ, പ്ലാസ്റ്റിക്കും റബർ വടിയും ഉപയോഗിച്ച് അടിക്കൽ, ദേഹത്തേക്ക് ശക്തിയിൽ വെള്ളം അടിച്ച് ശ്വാസം മുട്ടിക്കൽ തുടങ്ങിയ പീഡനങ്ങൾ നടന്നിരുന്നതായി മേഖല പ്രോസിക്യൂട്ടർ ആൻഡ്രി കൊവാലെൻകോ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് യുക്രെയ്ൻ ഖേഴ്സൺ മേഖലയിൽ ആധിപത്യം തിരിച്ചുപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.