Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധികാരത്തിലിരിക്കെ 1.4...

അധികാരത്തിലിരിക്കെ 1.4 ബില്യൺ ഡോളർ ക്രിപ്‌റ്റോ നേട്ടം; ട്രംപിനെതിരെ വിമർശനവുമായി നേതാക്കൾ

text_fields
bookmark_border
അധികാരത്തിലിരിക്കെ 1.4 ബില്യൺ ഡോളർ ക്രിപ്‌റ്റോ നേട്ടം; ട്രംപിനെതിരെ വിമർശനവുമായി നേതാക്കൾ
cancel

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സുകൾ വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ വർഷം തന്റെ കുടുംബത്തിന്റെ ക്രിപ്‌റ്റോ സംരംഭങ്ങളിൽ നിന്ന് മാത്രം 1.4 ബില്യൺ ഡോളറിലധികം വരുമാനം നേടിയതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. യു.എസ് ഗവൺമെന്റ് എത്തിക്‌സ് ഓഫീസിന് സമർപ്പിച്ച 927 പേജുള്ള സാമ്പത്തിക രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഈ വമ്പൻ വരുമാനം ട്രംപിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ ഭരണപരമായ തീരുമാനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്‍റെ നയങ്ങളും തീരുമാനങ്ങളും ക്രിപ്‌റ്റോ മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ട്രംപും മക്കളും ചേർന്ന് സ്ഥാപിച്ച 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' എന്ന ക്രിപ്‌റ്റോ സംരംഭത്തിൽ നിന്ന് 500 ദശലക്ഷം ഡോളറും, തന്റെ പേരിലുള്ള പ്രത്യേക മീം കോയിനുകളുടെ വിൽപനയിലൂടെ 635 ദശലക്ഷം ഡോളറും അദ്ദേഹം സ്വന്തമാക്കി. ക്രിപ്‌റ്റോ പോലുള്ള ഡിജിറ്റൽ ആസ്തികളെ നേരത്തെ സംശയത്തോടെ കണ്ടിരുന്ന ട്രംപ്, ഇപ്പോൾ ആ മേഖലയിലെ ഏറ്റവും വലിയ സംരംഭകരിൽ ഒരാളായി മാറിയെന്നത് കൗതുകകരമായ ഒരു മാറ്റമാണ്.

അധികാരത്തിലിരിക്കെ സ്വന്തം ബിസിനസ് താൽപ്പര്യങ്ങളും ഭരണപരമായ ഉത്തരവാദിത്തങ്ങളും തമ്മിൽ കൂട്ടിമുട്ടുന്നത് വലിയൊരു സംഘർഷത്തിന് കാരണമാകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ പ്രസിഡന്റുമാർ പിന്തുടർന്നിരുന്ന കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, ട്രംപ് തന്റെ ആസ്തികൾ ബ്ലൈൻഡ് ട്രസ്റ്റിലേക്ക് മാറ്റുകയോ ബിസിനസിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തിട്ടില്ല. ഇതൊരു തെറ്റായ കീഴ്വഴക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

എങ്കിലും, വൈറ്റ് ഹൗസ് വക്താവ് ഇത്തരം ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. പ്രസിഡന്റോ അദ്ദേഹത്തിന്റെ കുടുംബമോ ഒരിക്കലും ഇത്തരം താൽപ്പര്യ സംഘർഷങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും, അമേരിക്കയെ ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനമാക്കി മാറ്റാനുള്ള നടപടികളാണ് ട്രംപ് സ്വീകരിച്ചതെന്നും വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി വ്യക്തമാക്കി. പുതിയ സാമ്പത്തിക നയങ്ങളും നിയമനിർമാണങ്ങളും വഴി സാങ്കേതികവിദ്യയിലും സാമ്പത്തിക അവസരങ്ങളിലും അമേരിക്കയെ മുൻപന്തിയിൽ എത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financeWhite HouseDonald TrumpFinancial reportcrypto
News Summary - Trump’s financial disclosure lists over $1.4 billion in income from crypto
Next Story