തായ്ലൻഡും കംബോഡിയയും വെടിനിർത്തൽ തുടരാൻ സമ്മതിച്ചതായി ട്രംപ്
text_fieldsവാഷിങ്ടൺ: ദിവസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ തായ്ലൻഡും കംബോഡിയയും വെടിനിർത്തൽ തുടരാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ, ട്രംപിെന്റ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവിരാകുൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൺ മനേത് എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണത്തിനൊടുവിലാണ് വെടിനിർത്തൽ കരാർ തുടരാൻ തീരുമാനമായതെന്ന് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
എന്നാൽ, ട്രംപിെന്റ പ്രഖ്യാപനത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

