Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെനസ്വേലൻ പ്രസിഡന്റ്...

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ട്രംപ്

text_fields
bookmark_border
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ട്രംപ്
cancel
camera_alt

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ

വാഷിങ്ടൺ: കരീബിയൻ കടലിൽ യു.എസ് സേനാവിന്യാസം തുടരുന്നതിനിടെ വെനസ്വേലയുമായി ഉടൻ യുദ്ധമുണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച പുറത്തിറക്കിയ സി.ബി.എസ് അഭിമുഖത്തിൽ, പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

വെനസ്വേലക്കെതിരെ യു.എസ് യുദ്ധം ചെയ്യുമോ എന്ന ചോദ്യത്തിന് 'എനിക്ക് സംശയമുണ്ട്. എനിക്ക് അങ്ങനെ തോന്നുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, നികോളാസ് മദൂറോയുടെ ദിവസങ്ങൾ എണ്ണപ്പെട്ടോ എന്ന ചോദ്യത്തിന്, 'അതെ എന്ന് ഞാൻ പറയും. എനിക്ക് അങ്ങനെ തോന്നുന്നു, അതെ,' എന്ന് ട്രംപ് മറുപടി നൽകി.

അതേസമയം, അമേരിക്ക സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട് വെനസ്വേല.

പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണി, വിദൂര മിസൈലുകൾ എന്നിവക്കായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്തുത രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്ന് യു.എസ് സർക്കാറിന്റെ ആഭ്യന്തര രേഖകൾ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റാണ് പുറത്തുവിട്ടത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് അഭ്യർഥനകൾ നടത്തിയത്. ചൈനീസ് കമ്പനികളുടെ റഡാർ കണ്ടെത്തൽ സംവിധാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാൻ മദൂറോ ചൈനീസ് സർക്കാറിനോട് ആവശ്യപ്പെട്ടു. കരീബിയനിലെ യു.എസ് ആക്രമണത്തിന്റെ ഗൗരവം മദൂറോ ഊന്നിപ്പറഞ്ഞുവെന്നും വെനിസ്വേലക്കെതിരായ യു.എസ് സൈനിക നടപടിയെ അവരുടെ പൊതുവായ പ്രത്യയശാസ്ത്രം കാരണം ചൈനക്കെതിരായ നടപടികൂടിയായി അവതരിപ്പിച്ചുവെന്നും യു.എസ് രേഖകളെ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇറാനിലേക്കുള്ള ഒരു സന്ദർശനത്തിനിടെ വെനസ്വേലൻ ഗതാഗത മന്ത്രി റാമോൺ സെലെസ്റ്റിനോ വെലാസ്‌ക്വസ് സൈനിക ഉപകരണങ്ങളും ഡ്രോണുകളും കയറ്റുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പറയുന്നു. വെനിസ്വേലക്ക് കണ്ടെത്തൽ ഉപകരണങ്ങൾ, ജി.പി.എസ് സ്‌ക്രാംബ്ലറുകൾ, 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ഡ്രോണുകൾ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഇറാനിയൻ ഉദ്യോഗസ്ഥനോട് പറഞ്ഞതായും യു.എസ് രേഖകൾ പറയുന്നു.

വെനസ്വേലയുടെ ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനെ പിന്തുണക്കുമെന്നും ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാൻ സഹായിക്കുമെന്നുമാണ് സഹായ അഭ്യർഥനയോട് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്.

നേരത്തെ വെനസ്വേലയിൽ രഹസ്യമായ ആക്രമണങ്ങൾ നടത്താൻ സി.ഐ.എക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കരീബിയൻ കടലിലെ സേനാ വിന്യാസം വർധിപ്പിച്ചിരിക്കുകയാണ്.

യു.എസിലേക്ക് മയക്കുമരുന്ന് കടത്താൻ മദൂറോയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നവർക്ക് പാരിതോഷികം നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണിതെന്ന് മദൂറോ ഇവ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USvenezuelaDonald TrumpNicolas Maduro
News Summary - Trump says not eying Venezuela war, but Maduro's days numbered
Next Story