Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംഹങ്ങളുടെ...

സിംഹങ്ങളുടെ താവളങ്ങൾക്ക് ഭീഷണി; വനഭൂമി വിട്ടുനൽകുന്നതിലും ചട്ടങ്ങൾ ലംഘിച്ച് അനുമതികൾ നൽകുന്നതിലും ക്രമക്കേടെന്ന് ആക്ഷേപം

text_fields
bookmark_border
സിംഹങ്ങളുടെ താവളങ്ങൾക്ക് ഭീഷണി; വനഭൂമി വിട്ടുനൽകുന്നതിലും ചട്ടങ്ങൾ ലംഘിച്ച് അനുമതികൾ നൽകുന്നതിലും ക്രമക്കേടെന്ന് ആക്ഷേപം
cancel

അഹമ്മദാബാദ്: ഏഷ്യാറ്റിക് സിംഹങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വനഭൂമി വിട്ടുനൽകുന്നതിലും ചട്ടങ്ങൾ ലംഘിച്ച് അനുമതികൾ നൽകുന്നതിലും വൻ ക്രമക്കേടെന്ന് ആക്ഷേപം. ഗുജറാത്ത് സംസ്ഥാന വന്യജീവി ബോർഡിലെ നിലവിലുള്ളതും മുൻകാലങ്ങളിലുമുള്ള ഏഴ് അംഗങ്ങൾ ചേർന്ന് സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

രാജുലയ്ക്ക് സമീപമുള്ള ബാബർകോട്ട് റിസർവ് വനത്തിൽ നിന്ന് 75 ഹെക്ടർ ഭൂമി ഖനന ആവശ്യങ്ങൾക്കായി വനസംരക്ഷണ നിയമപ്രകാരം വിട്ടുനൽകാനുള്ള നീക്കമാണ് ഇതിലൊന്ന്. ഗീർ വനമേഖലയുടെ മാനേജ്‌മെന്റ് പ്ലാനിൽ 'പ്രധാന സിംഹ ഇടനാഴി'യായി രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രദേശം വിട്ടുനൽകുന്നത് 50-ലധികം സിംഹങ്ങളുടെയും ഒന്നാം പട്ടികയിൽപ്പെട്ട മറ്റ് വന്യജീവികളുടെയും നിലനിൽപ്പിന് ഭീഷണിയാകും.

ഗീർ വനത്തിന്റെ കിഴക്കൻ മേഖലയായ അമ്രേലി ജില്ലയിലെ ലീലപാനിയിലുള്ള 'നെസ്സിലേക്ക്' (പരമ്പരാഗത വനവാസ കേന്ദ്രം) പ്രവേശിക്കാൻ ഒരു പ്രശസ്ത ഫോക്ക് കലാകാരന് അനുമതി നൽകിയതിലും സമിതി അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ സമാനമായ അനുമതി ആവശ്യപ്പെട്ട് അമ്പതിലധികം മാൽധാരികൾ (പ്രാദേശിക ഗോത്രവർഗ്ഗക്കാർ) രംഗത്തെത്തിയിട്ടുണ്ട്. ഇത് ഗീറിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് വലിയ തിരിച്ചടിയാകും. മാൽധാരികളെ ഗീർ വന്യജീവി സങ്കേതത്തിന് പുറത്ത് പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ സ്വന്തം പദ്ധതിക്ക് തികച്ചും വിരുദ്ധമാണിത്.

കൂടാതെ, അമ്രേലിയിലെ ധാരി താലൂക്കിലുള്ള ഖിച്ച ഗ്രാമത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഒരു റിസോർട്ടിനായി റിസർവ് വനഭൂമി വഴിതിരിച്ചുവിട്ടതായും പരാതിയിൽ ആരോപിക്കുന്നു. കാർഷിക ഭൂമി പാർപ്പിട ആവശ്യങ്ങൾക്ക് മാത്രമായി മാറ്റാനാണ് അനുമതി നൽകിയിരുന്നതെങ്കിലും, ഇത് പിന്നീട് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.

ഗീർ വനമേഖലയുമായി ബന്ധപ്പെട്ട വാണിജ്യവൽക്കരണം, ട്രെയിൻ-റോഡ് അപകടങ്ങളിലെ വന്യജീവികളുടെ സ്വാഭാവികമല്ലാത്ത മരണം എന്നിവ ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ രണ്ട് പൊതുതാൽപ്പര്യ ഹരിജികൾ നിലവിലുണ്ട്. ഇപ്പോൾ ഉയർന്നിട്ടുള്ള ക്രമക്കേടുകൾ കോടതി ലക്ഷ്യത്തിന് കാരണമായേക്കാമെന്നും ഇത് ഗുജറാത്ത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സ്നേഹൽ പട്ടേൽ (നേച്ചർ ക്ലബ്, സൂറത്ത്), രോഹിത് വ്യാസ് (അഡ്വക്കേറ്റ്), സി.ടി റാണ, സുരേഷ് ഭട്ട്, സഞ്ജയ് കെലയ്യ, ഭൂഷൺ പാണ്ഡ്യ, രേവ്തുഭ റായ്ജാദ എന്നിവരാണ് പരാതിയിൽ ഒപ്പുവെച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForestLionwildlife conservation
News Summary - Threat to Asiatic Lion habitats; Allegations of irregularities in handing over forest land and granting permissions in violation of rules
Next Story