ഇത് 2020 മാർച്ചല്ല; ഒമിക്രോണിനെ നേരിടാൻ യു.എസ് ഒരുങ്ങിയെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തെ നേരിടാൻ യു.എസ് ഒരുങ്ങിയെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. ഒമിക്രോൺ സംബന്ധിച്ച് ജാഗ്രത വേണമെന്നും എന്നാൽ, ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ബൈഡൻ പ്രതികരിച്ചു. യു.എസിൽ ഒമിക്രോൺ പടരുന്നതിനിടെയാണ് ബൈഡന്‍റെ പരാമർശം.
ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാർച്ച് 2020 അല്ല. 20 കോടി പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. നമുക്ക് കോവിഡ് പ്രതിരോധത്തിനായി ഒരുങ്ങാമെന്നും ബൈഡൻ പറഞ്ഞു. ഒമിക്രോണിനെ നേരിടാൻ ലോകാരോഗ്യ സംഘടനക്ക് 580 മില്യൺ ഡോളറിന്‍റെ അധികസഹായം നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ലോകത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാവുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ നിയന്ത്രണവുമായി രംഗത്തെത്തുന്നത്. മുൻഗണന വിഭാഗങ്ങൾക്ക് നാലാം ഡോസ് വാക്സിൻ നൽകാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു. ഒമിക്രോൺ പശ്ചാത്തലത്തിൽ വിവിധ യുറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.