പാകിസ്താനിൽ ഏഴ് സമാധാന പ്രവർത്തകരെ ഭീകരർ വെടിവെച്ച് കൊന്നു
text_fieldsപെഷാവർ: പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ പ്രാദേശിക സമാധാന കമ്മിറ്റിയുടെ ഏഴ് പ്രവർത്തകരെ ഭീകരർ വെടിവെച്ച് കൊന്നു. ബന്നു ജില്ലയിലെ സംഘടനയുടെ ഓഫിസ് ആക്രമിച്ച ശേഷമാണ് ഭീകരർ പ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സമാധാന കമ്മിറ്റി തലവൻ ഖാരി ജലീലിനെയാണ് േതാക്കുധാരികൾ ലക്ഷ്യമിട്ടത് എന്ന് റിപ്പോർട്ടുണ്ട്.
പാകിസ്താൻ തീവ്രവാദത്തിന്റെ പിടിയിൽ തുടരുകയാണെന്നും അക്രമം 46 ശതമാനം വർധിച്ചതായും ഒക്ടോബറിൽ പുറത്തിറക്കിയ മാധ്യമ റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ അക്രമവുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളിൽ 71 ശതമാനവും ഖൈബർ പഖ്തൂൻഖ്വയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

