ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ തിരച്ചിൽ തുടരുന്നു
text_fieldsബൈറൂത്: ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ ബോംബു വർഷത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ ദിവസങ്ങൾക്കു ശേഷവും തിരച്ചിൽ തുടർന്ന് സിവിൽ ഡിഫൻസ് പ്രവർത്തകർ. ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നു ദിവസം മുമ്പ് ഒറ്റയടിക്ക് നൂറോളം സിവിലിയൻ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നൂറിലേറെ സ്ത്രീകളും കുട്ടികളുമാണ്. കറാകാസ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആറുനില കെട്ടിടത്തിൽ ക്രെയിൻ ഉപയോഗിച്ചാണ് തിരച്ചിൽ. കെട്ടിടം ഭാഗികമായി നിലംപൊത്തി ആറു പേർ കൊല്ലപ്പെട്ടതായും ഒരു കുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നുവെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതൊരു സുരക്ഷിതമായ ടൂറിസ്റ്റ് മേഖലയാണെന്നും ആക്രമണത്തിൽ നടുങ്ങിപ്പോയെന്നും കെട്ടിടത്തിന്റെ താഴെ നിലയിൽ പലഹാരം വിറ്റിരുന്ന കടയുടമ നജീബ് മർഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

