Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിലെ ആദ്യത്തെ...

ജപ്പാനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകെയ്ച്ചി; അധികാരമേൽക്കുന്നത് തീവ്ര വലതുപക്ഷക്കാരിയും ചൈനാ വിരുദ്ധയും

text_fields
bookmark_border
ജപ്പാനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകെയ്ച്ചി; അധികാരമേൽക്കുന്നത് തീവ്ര വലതുപക്ഷക്കാരിയും ചൈനാ വിരുദ്ധയും
cancel

ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി 64 കാരിയായ സനെയ് തകെയ്ച്ചി അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ അനുഭാവിയായ തകെയ്ച്ചി കടുത്ത യാഥാസ്ഥിക നിലപാട് പുലര്‍ത്തുന്ന നേതാവാണ്. ജപ്പാന്റെ മുന്‍ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയായിരുന്ന ഇവർ ചൈനയുടെ കടുത്ത വിമര്‍ശകയുമാണ്.

465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ 237 വോട്ടുകള്‍ നേടിയാണ് തകെയ്ച്ചിയുടെ വിജയം. രാജ്യത്തെ നയിക്കാനുള്ള അവരുടെ മൂന്നാമത്തെ ശ്രമത്തിന് ശേഷമാണ് ഈ ജയം. അഴിമതി നിറഞ്ഞ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽ.ഡി.പി)നിന്നും വെറും അഞ്ചു വർഷത്തിനുള്ളിൽ നാലാമത്തെ പ്രധാനമന്ത്രിയായി അവർ സ്ഥാനമേറ്റെടുക്കുകയാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ആരാധികയാണെന്ന് ഇവർ സ്വയം വിശേഷിപ്പിക്കുന്നു.

മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധം മോശമായത്, സമീപ വർഷങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും അഴിമതികളും മൂലം എൽ.ഡി.പിയുടെ ദുർബലാവസ്ഥ എന്നിവയാൽ ജപ്പാൻ പ്രധാന വെല്ലുവിളികൾ നേരിടുന്ന വേളയിൽ ആണ് അവർ നേതൃത്വത്തിലേക്ക് കടന്നു വരുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ജപ്പാനിലെ യു.എസ് അംബാസഡര്‍ തകെയ്ച്ചിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും യു.എസും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടേയെന്നും തകെയ്ച്ചി ‘എക്സി’ല്‍ കുറിച്ചു.

ഒക്ടോബര്‍ മൂന്നിന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായും തകെയ്ച്ചി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനവും ഒരേസമയം വഹിക്കുന്ന രാജ്യത്തെ ആദ്യ വനിതാ നേതാവുമാണ് തകെയ്ച്ചി.

ഈ മാസം ആദ്യവാരത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തകെയ്ച്ചിയെ അഭിനന്ദിച്ചിരുന്നു. ‘ധൈര്യവും വിഷയങ്ങളില്‍ അതീവ ജ്ഞാനവുമുള്ള വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് തകയ്ച്ചി’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

തകെയ്ച്ചിയുടെ ഉറച്ച യാഥാസ്ഥിതിക നിലപാടുകൾ അവരുടെ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, സ്വവർഗ വിവാഹത്തെയും വിവാഹിതരായ ദമ്പതികൾക്ക് പ്രത്യേക കുടുംബപ്പേരുകൾ നിലനിർത്താൻ അനുവദിക്കുന്നതിനുള്ള വർധിച്ചുവരുന്ന സമ്മർദത്തെയും അവർ എതിർക്കുന്നു. ജപ്പാന്റെ സമാധാനവാദ ഭരണഘടന പരിഷ്കരിക്കുന്നതിനെ അവർ പിന്തുണക്കുന്നു. രണ്ടാം ലോകമഹായുദ്ധ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികളെ ആദരിക്കുന്ന ഒരു വിവാദ യുദ്ധക്ഷേത്രം അവർ പതിവായി സന്ദർശിക്കുന്നു.

ചൈനയോടുള്ള അവരുടെ കഴുകൻ കണ്ണുള്ള സമീപനം ജപ്പാന്റെ പ്രാദേശിക നയതന്ത്രത്തെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ജപ്പാനിൽ കുതിച്ചുയരുന്ന പണപ്പെരുപ്പവും വർധിച്ചുവരുന്ന ജീവിതച്ചെലവും നേരിടുന്നതിനാൽ, വലിയ തോതിലുള്ള ചെലവുകളും നികുതി വെട്ടിക്കുറവുകളും ഉൾപ്പെടുന്ന അവരുടെ സാമ്പത്തിക തന്ത്രത്തെക്കുറിച്ച് പല വിദഗ്ധരും ആശങ്കാകുലരാണ്.

കഴിഞ്ഞ ദിവസം കുടിയേറ്റ നിയന്ത്രണങ്ങളെ അടക്കം അനുകൂലിക്കുന്ന ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടിയുമായി എല്‍.ഡി.പി സഖ്യം ചേര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ 21നാണ് ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്നത്.

നാരയിലാണ് തകെയ്ച്ചിയുടെ ജനനം. കോബെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1993ല്‍ ജനപ്രതിനിധിസഭയിലേക്ക് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട തകെയ്ച്ചി 1996ലാണ് എല്‍.ഡി.പിയില്‍ ചേര്‍ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConservativesJapan Prime MinisterFar Right WingSanae Takaichijapan-us
News Summary - Sanae Takaichi becomes Japan's first female prime minister; far-right sympathizer and anti-China figure takes office
Next Story