ഗസ്സ വിഷയത്തിൽ ചർച്ച നടത്തി പുടിനും നെതന്യാഹുവും
text_fieldsമോസ്കോ: ഗസ്സയിലെ വെടിനിർത്തലിൽ ചർച്ചയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും. ശനിയാഴ്ച ടെലിഫോണിലൂടെയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.നെതന്യാഹുവുമായുള്ള ഫോൺകോൾ സന്ദേശത്തിൽ മിഡിൽ ഈസ്റ്റ് രാഷ്ട്രീയം ചർച്ചയായെന്ന് ക്രംലിൻ അറിയിച്ചു. ഗസ്സ മുനമ്പിലെ വെടിനിർത്തലും കുറ്റവാളികളെ കൈമാറലും ചർച്ചയായി. ഇറാനിലെ ആണവപദ്ധതിയെ കുറിച്ചും സിറിയയിലെ രാഷ്ട്രീയവും ചർച്ച ചെയ്തുവെന്നും ക്രെംലിൻ അറിയിച്ചു.
ഒക്ടോബർ പത്തിനാണ് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇതുപ്രകാരം ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നും ഫലസ്തീനിയൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. വെടിനിർത്തൽ കരാർ പ്രാബല്യത്തിലാണെങ്കിലും ഏകപക്ഷീയമായ ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയിരുന്നു. ഒക്ടോബർ 23ന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങളിൽ 69,000 പേരാണ് കൊല്ലപ്പെട്ടത്.
അവസാന നാല് ബന്ദികളിൽ ഒരാളുടെ മൃതദേഹം കൈമാറി ഹമാസ്; 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേലും കൈമാറി
ജറൂസലം: അവസാന നാല് ബന്ദികളിൽ ഒരാളുടെ മൃതദേഹം ഹമാസ് വ്യാഴാഴ്ച കൈമാറിയതായി ഇസ്രായേൽ അറിയിച്ചു. മൃതദേഹം തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് ബീരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ മെനി ഗൊഡാർഡിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യ അയ്ലെറ്റ് കൊല്ലപ്പെട്ടിരുന്നു. അതേസമയം, വെള്ളിയാഴ്ച 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേലും കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിനിർത്തൽ കരാർ പ്രകാരം ഒരു ഇസ്രായേൽ ബന്ദിയുടെ മൃതദേഹത്തിന് പകരമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ വിട്ടുകൊടുക്കുന്നത്. ഇതുവരെ 315 മൃതദേഹങ്ങൾ ഇത്തരത്തിൽ ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ വ്യാപക നാശനഷ്ടങ്ങൾമൂലം മൃതദേഹങ്ങൾ വീണ്ടെടുക്കൽ സങ്കീർണമാണെന്ന് ഹമാസ് അറിയിച്ചു.
യു.എസ് മധ്യസ്ഥതയിൽ ഒക്ടോബർ 10ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം 25 ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

