Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ–ഇന്ത്യ മിസൈൽ...

റഷ്യ–ഇന്ത്യ മിസൈൽ ഇടപാട്: ആശങ്ക പ്രകടിപ്പിച്ച് യു.എസ്

text_fields
bookmark_border
റഷ്യ–ഇന്ത്യ മിസൈൽ ഇടപാട്: ആശങ്ക പ്രകടിപ്പിച്ച് യു.എസ്
cancel

വാഷിങ്ടൺ: ഇന്ത്യക്ക് റഷ്യ എസ്-400 ട്രയംഫ് ഭൂതല-വ്യോമ മിസൈൽ സംവിധാനം കൈമാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. എന്നാൽ, ഈ ഇടപാടിനോട് എന്തു നിലപാടെടുക്കണം എന്ന കാര്യത്തിൽ യു.എസ് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും മുതിർന്ന യു.എസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.

റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നത് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് റഷ്യയുടെ 'ഫെഡറൽ സർവിസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപറേഷൻ' ഡയറക്ടർ ദിമിത്രി ഷുഗായേവ് കഴിഞ്ഞ ആഴ്ച വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രതികരണം വന്നിട്ടില്ല. 2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് അഞ്ച് യൂനിറ്റ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ 500 കോടി യു.എസ് ഡോളറി‍െൻറ കരാർ ഒപ്പിട്ടത്. ഇതിനെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധ ഭീഷണി ഉയർത്തിയിരുന്നു. ഈ ഇടപാടിൽ ബൈഡൻ ഭരണകൂടത്തി‍െൻറ നിലപാടെന്താകും എന്നത് വ്യക്തമല്ല. ദീർഘനാളായി ഇന്ത്യക്ക് റഷ്യയുമായി പ്രതിരോധ ഇടപാടുണ്ട്.

റഷ്യയുമായി പ്രതിരോധ ഇന്‍റലിജൻസ് ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധമേർപ്പെടുത്താൻ സാധിക്കുന്ന നിയമം (കാട്സ) 2017മുതൽ അമേരിക്കയിൽ നിലവിലുണ്ട്. എസ്-400 മിസൈൽ സംവിധാനം വാങ്ങിയതി‍െൻറ പേരിൽ അമേരിക്ക തുർക്കിക്കെതിരെ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ഇതേ നടപടി ഇന്ത്യക്കുമെതിരെ ഉണ്ടാകുമോ എന്നതാണ് ചർച്ചയാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usMissile DealRussia India
News Summary - Russia-India missile deal
Next Story