സി.ഐ.എ മേധാവിയുടെ മോസ്കോ യാത്ര അപ്രതീക്ഷിതമായിരുന്നില്ല, പുടിന് അറിയാമായിരുന്നു; പ്രതികരിച്ച് ക്രെംലിൻ
text_fieldsമോസ്കോ: സി.ഐ.എ മേധാവി റാറ്റ്ക്ലിഫിന്റെ മോസ്കോ സന്ദർശനത്തെക്കുറിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിന് അറിയാമായിരുന്നുവെന്നും ഇന്റലിജൻസ് ഏജൻസികൾ മുഖേന സമ്പർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും റഷ്യൻ ഭരണകൂടം (ക്രെംലിൻ) വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ സൈനിക സി-17 വിമാനം മോസ്കോയിലെത്തിയതും അതിൽ സി.ഐ.എ മേധാവി റാറ്റ്ക്ലിഫ് ഉണ്ടായിരുന്നുവെന്നതും ഏറെ അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. സന്ദർശനത്തിന്റെ ഉദ്ദേശം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റഷ്യൻ പ്രസിഡന്റുമായി യാതൊരുവിധ കൂടിക്കാഴ്ചകളും നടന്നിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
അമേരിക്കൻ ചാരസംഘടനാ മേധാവിയുമായുള്ള റഷ്യൻ ഇന്റലിജൻസിന്റെ ചർച്ചകളെ 'അനുകൂലമായ വികാസം' എന്നാണ് പെസ്കോവ് വിശേഷിപ്പിച്ചത്. ഫ്ലൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ഒരു അമേരിക്കൻ സൈനിക സി-17 വിമാനം ലാത്വിയയിലേക്കും തുടർന്ന് മോസ്കോയിലേക്കും യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. ആ വിമാനത്തിൽ റാറ്റ്ക്ലിഫ് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും സന്ദർശനത്തിന്റെ ഉദ്ദേശം വെളിപ്പെടുത്തിയിട്ടില്ല.
ഉക്രെയ്ൻ ഉൾപ്പെടെയുള്ള നാറ്റോ സഖ്യകക്ഷികൾക്കെതിരെ വ്‌ളാഡിമിർ പുടിൻ "പ്രകോപനപരമായ നടപടികൾ" ആസൂത്രണം ചെയ്യുന്നതായി യു.എസ് ഇന്റലിജൻസ് സൂചിപ്പിച്ച സമയത്താണ് റാറ്റ്ക്ലിഫിന്റെ സന്ദർശനം. ഉദ്യോഗസ്ഥരുമായി സംസാരിക്കാനാണ് റാറ്റ്ക്ലിഫ് റഷ്യയിൽ എത്തിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, സി.ഐ.എയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
2021 നവംബറിൽ റാറ്റ്ക്ലിഫിന്റെ മുൻഗാമിയായ വില്യം ബേൺസ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തിയതിന് ശേഷം ഒരു യു.എസ് ചാരസംഘടനാ മേധാവി മോസ്കോയിലേക്ക് നടത്തുന്ന ആദ്യത്തെ പരസ്യ സന്ദർശനമാണിത്. ആ കൂടിക്കാഴ്ച നടന്ന് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്.
ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ മോസ്കോയിലേക്ക് യാത്ര ചെയ്യുന്നതിനാൽ, മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, വടക്കൻ റഷ്യ എന്നിവിടങ്ങൾക്ക് സമീപമുള്ള വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് ഒഴിവാക്കാൻ അമേരിക്ക ഉക്രെയ്നോട് ആവശ്യപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യയും ഇറാനും തമ്മിലുള്ള അടുത്ത ബന്ധം ട്രംപിന്റെയും പുടിന്റെയും ഭരണകൂടങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ കാരണമായിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

