Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മറിൽ 2153...

മ്യാന്മറിൽ 2153 രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു

text_fields
bookmark_border
മ്യാന്മറിൽ 2153 രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു
cancel

ബാങ്കോക്: മനുഷ്യത്വപരമായ കാരണങ്ങളാൽ 2153 രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയാണെന്ന് മ്യാന്മറിലെ സൈനിക ഭരണകൂടം അറിയിച്ചു. അതേസമയം, അക്രമരഹിത സമരങ്ങളിൽ പങ്കെടുത്തതിനും സൈനിക ഭരണകൂടത്തെ വിമർശിച്ചതിനും ആയിരങ്ങൾ ഇപ്പോഴും ജയിലുകളിൽ കഴിയുകയാണ്.

ബുദ്ധമതത്തിലെ പ്രധാനപ്പെട്ട ദിനാചരണത്തോടനുബന്ധിച്ചാണ് തടവുകാരെ വിട്ടയക്കാൻ മിലിട്ടറി കൗൺസിൽ അധ്യക്ഷൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയ്ങ് ഉത്തരവിട്ടതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എം.ആർ.ടി.വി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയാണ് തടവുകാരെ മോചിപ്പിക്കാൻ തുടങ്ങിയത്.

ഏതാനും ദിവസങ്ങൾക്കകം മുഴുവൻ പേരെയും വിട്ടയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. ആരൊക്കെയാണ് വിട്ടയക്കപ്പെട്ടതെന്നത് സംബന്ധിച്ച് സൂചനകളില്ല. എന്നാൽ, വിവിധ കുറ്റങ്ങൾ ചുമത്തി 33 വർഷത്തെ തടവിന് ശിക്ഷിച്ച ഓങ് സാൻ സൂചി ഇക്കൂട്ടത്തിലില്ലെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MyanmarPolitical prisoners
News Summary - Political prisoners among 2000 pardoned by Myanmar junta
Next Story