'ഇത് ഫലസ്തീനിലെ ചോര'; ഇസ്രായേൽ ഫുട്ബാൾ ടീമിനെതിരെ 'ചോരയൊഴുക്കി' പ്രതിഷേധം
text_fieldsഗ്ലാസ്ഗൊ: സ്‌കോട്‌ലൻറ് നാഷണല്‍ ലീഗ് ഫുട്‌ബാള്‍ മത്സരവേദിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധം. സ്കോട്ലൻറുമായി മത്സരിക്കുന്നതിനാണ് ഇസ്രായേൽ ഫുട്ബാൾ ടീം എത്തിയത്. ടീം സഞ്ചരിക്കുന്ന വഴികളിലും സ്റ്റേഡിയത്തിലുമാണ് ചുവന്ന മഷി ഒഴിച്ച് പ്രതിഷേധിച്ചത്. 'ഇത് ഫലസ്തീനിലെ ചോര', 'ഫ്രീ ഗാസ' എന്നിങ്ങനെ മുദ്രാവാക്യങ്ങളും ചുവരുകളിൽ എഴുതിവച്ചിരുന്നു.
പിന്നീട് ഹാംപ്‌ഡൻ സ്റ്റേഡിയത്തിലെ ജീവനക്കാരെത്തിയാണ് മഷിയും മുദ്രാവാക്യങ്ങളും കഴുകി നീക്കിയത്. നേരത്തെ മത്സരം ബഹിഷ്‌കരിക്കണമെന്ന് ഫലസ്തീൻ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പിന്തുണച്ച് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കളി കാണാൻ പോകരുതെന്ന് ഫലസ്തീൻ ഫുട്ബോൾ കളിക്കാർ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
The path of the Israeli football team's bus has been painted blood red by activists in Glasgow ahead of tonight's Nations League game against Scotland. pic.twitter.com/CTalnsvyTd
— Liam O'Hare (@Liam_O_Hare) September 4, 2020
'ഫലസ്തീൻ അത്ലറ്റുകൾ അടിച്ചമർത്തലിനും ഭീകരതയ്ക്കും വിധേയരാകുന്നു, അവരിൽ പലരും അറസ്റ്റു ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, കളിക്കാരുടെ സ്വതന്ത്ര ചലനം ഫലസ്തീനിലും അന്താരാഷ്ട്രതലത്തിലും പരിമിതപ്പെടുത്തിയിരിക്കുന്നു'-ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് പറയുന്നു. പ്രതിഷേധത്തിെൻറ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Scenes outside Hampden ahead of #scotland v #israel pic.twitter.com/Mobnl8DTsY
— Ronnie Esplin (@RonnieEsplin) September 4, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.