Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രക്ഷോഭത്തിനിടെ...

പ്രക്ഷോഭത്തിനിടെ പാകിസ്താനിൽ എം.പിമാരുടെ സത്യപ്രതിജ്ഞ

text_fields
bookmark_border
imran khan
cancel

ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിനിടെ പാകിസ്താനിലെ എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. ഫെബ്രുവരി എട്ടിനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 21 ദിവസത്തിനകം പാർലമെന്റ് ആദ്യ യോഗം ചേരണം.

പ്രധാനമന്ത്രിയെ ശനിയാഴ്ച തെരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിനെ വീണ്ടും അവരോധിക്കാൻ പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്ൾസ് പാർട്ടി എന്നിവ ധാരണയിലെത്തിയിട്ടുണ്ട്. പി.പി.പിയുടെ ആസിഫലി സർദാരി പ്രസിഡന്റാകും. തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കാത്തതിനാൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പി.ടി.ഐ അനുഭാവികൾ സുന്നി ഇത്തിഹാദ് കൗൺസിലിൽ ചേർന്നിട്ടുണ്ട്.

സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സംവരണ സീറ്റിലേക്ക് വോട്ടെടുപ്പിലൂടെ നേടിയ സീറ്റുകളുടെ അനുപാതത്തിൽ പാർട്ടികൾക്ക് നാമനിർദേശം ചെയ്യാം. സംവരണ സീറ്റുകളിലേക്ക് സുന്നി ഇത്തിഹാദ് കൗൺസിൽ അവകാശവാദം ഉന്നയിച്ചു.

266 അംഗ പാർലമെന്റിലേക്ക് 93 പി.ടി.ഐ സ്വതന്ത്രർ വിജയിച്ചിട്ടുണ്ട്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 75 സീറ്റ് നേടിയ പി.എം.എൽ (എൻ) - 75, പി.പി.പി -54, മുത്തഹിദ ഖൗമി മൂവ്മെന്റ് പാകിസ്താൻ -17 എന്നിവ സഖ്യസർക്കാറിന് ധാരണയിലെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan ParliamentTehreek-i-Insaf partyImran Khan
News Summary - Oath of MPs in Pakistan during agitation
Next Story