Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എന്റെ സമയം...

'എന്റെ സമയം കളയാനില്ല'; പുടിനുമായി ചർച്ചക്കില്ലെന്ന് ഡോണൾഡ് ട്രംപ്

text_fields
bookmark_border
Donald Trump
cancel
Listen to this Article

വാഷിങ്ടൺ: യുക്രെയ്നിൽ കരാറിൽ എത്തുന്നതിന് മുമ്പ് വ്ലാഡമിർ പുടിനുമായി ചർച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. നമ്മൾ ഒരു കരാറിൽ ഏർപ്പെടാൻ പോവുകയാണോയെന്ന കാര്യത്തിൽ ആദ്യം തീരുമാനമുണ്ടാകട്ടെ. അതിന് ശേഷം മതി ചർച്ച. ഞാൻ എന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് പറഞ്ഞു.

യുക്രെയ്നിൽ റഷ‍്യന്‍ ആക്രമണം; നാല് മരണം

കിയവ്: യുക്രെയ്നിൽ റഷ‍്യ നടത്തിയ ആക്രമണത്തിൽ നാലുപേർ മരിച്ചു. ശനിയാഴ്ച അർധരാത്രി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. 16 പേർക്ക് പരിക്കേറ്റു.

യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമർ സെലന്‍സ്കി യൂറോപ‍്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. റഷ‍്യ തൊടുത്ത ഒമ്പത് മിസൈലുകളിൽ നാലെണ്ണവും 62 ഡ്രോണുകളിൽ 50 എണ്ണവും തകർത്തയതായി യുക്രെയ്ന്‍ വ‍്യോമസേന അറിയിച്ചു.

അതേസമയം 121 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ‍്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ‍്യന്‍ ആക്രമണം ശക്തമാകുന്ന സാഹചര‍്യത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിന് നൽകണമെന്ന് പ്രസിഡന്‍റ് വ്ലാദിമർ സെലന്‍സ്കി ആവശ്യപ്പെട്ടു.

അമേരിക്കയും യൂറോപ്പും ജി സെവന്‍ രാജ‍്യങ്ങളും ഇത് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimir PutinWorld NewsDonald Trump
News Summary - ‘Not wasting my time’: Donald Trump says no meeting with Vladimir Putin
Next Story