Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനർഗീസ് മുഹമ്മദി: 13...

നർഗീസ് മുഹമ്മദി: 13 തവണ തടവിൽ, അഞ്ചു തവണ ശിക്ഷിക്കപ്പെട്ടു; ഒടുവിൽ ജയിലിൽ തേടിയെത്തിയത് സമാധാന നൊബേൽ

text_fields
bookmark_border
നർഗീസ് മുഹമ്മദി: 13 തവണ തടവിൽ, അഞ്ചു തവണ ശിക്ഷിക്കപ്പെട്ടു; ഒടുവിൽ ജയിലിൽ തേടിയെത്തിയത് സമാധാന നൊബേൽ
cancel

ഓസ്ലോ: അര നൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകൾ, 13 തവണ ജയിലിൽ, അഞ്ചു തവണ ശിക്ഷിക്കപ്പെട്ടു... ഇൗ വർഷത്തെ സമാധാന നൊബേൽ ലഭിച്ച, സ്ത്രീ അവകാശങ്ങൾക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിയാണ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ഇപ്പോഴും ജയിലിൽ കഴിയുന്നത്.

നർഗീസിന് മൊത്തം 31 വർഷത്തെ തടവുശിക്ഷ ലഭിച്ചിതായി നൊബേൽ കമ്മിറ്റി ചെയർ ബെറിറ്റ് റെയ്‌സ് ആൻഡേഴ്സൺ പറഞ്ഞു. 51 വയസ്സുള്ള നർഗീസ് വധശിക്ഷക്കെതിരായ കാമ്പയിനിലൂടെയും ശ്രദ്ധേയയാണ്.

2019ൽ ഇന്ധന വില വർധനക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടയാളുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതിനാണ് 2021ൽ ഏറ്റവും അവസാനം തടങ്കലിലായത്. വധശിക്ഷ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന രൂപവത്കരിച്ചുവെന്ന കുറ്റത്തിന് 2016 മേയിൽ 16 വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്.

2003ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദി പുരസ്‌കാരം നേടിയശേഷം സമാധാന നൊബേൽ നേടുന്ന 19ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗീസ്. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 8.32 കോടി രൂപ) ആണ് നൊബേൽ കാഷ് അവാർഡ്.

1972 ഏപ്രിലിൽ ഇറാനിലെ സഞ്ചാനിൽ ജനിച്ച നർഗീസ് ഇമാം ഖുമൈനി അന്താരാഷ്ട്ര സർവകലാശാലയിൽനിന്ന് ഫിസിക്സിൽ ബിരുദം നേടി. 1999ൽ മാധ്യമപ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം ചെയ്തു. 14 വർഷം ജയിലിൽകഴിഞ്ഞ റഹ്മാനി 2012ൽ ഫ്രാൻസിലേക്ക് കുടിയേറി. എന്നാൽ, നർഗീസ് ഇറാനിൽ തുടർന്നു. രണ്ട് കുട്ടികളുണ്ട്.

ഇറാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരട്

പഠന കാലത്തുതന്നെ ഇറാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട് നർഗീസ് മുഹമ്മദി. പരിഷ്‍കരണ വാദ പ്രസിദ്ധീകരണങ്ങളിൽ മാധ്യമപ്രവർത്തകയായി നർഗീസ് നടത്തിയ ഇടപെടലുകൾ അധികൃതരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

നേരത്തെ ഇറാനിലെ നിരോധിത ‘ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്റർ’ വൈസ് പ്രസിഡന്റായിരുന്നു. ഇതിന്റെ സ്ഥാപക ഷിറിൻ ഇബാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 2018ൽ നർഗീസിന് അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയുടെ ആന്ദ്രേ സഖറോവ് പുരസ്കാരം ലഭിച്ചു. പെൻ അമേരിക്ക അവാർഡും ലഭിച്ചിട്ടുണ്ട്. പർവതാരോഹണത്തിൽ തൽപരയായിരുന്നുവെങ്കിലും രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാനായിരുന്നു നർഗീസിന്റെ തീരുമാനം.

പാശ്ചാത്യൻ മാധ്യമങ്ങൾ നർഗീസിന്റെ നേട്ടത്തിന് വലിയ പ്രാധാന്യം നൽകി. ഇറാനിലെ പ്രക്ഷോഭത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാൻ നർഗീസിന്റെ നേട്ടം വഴിയൊരുക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. സമാധാന നൊബേലിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nobel peace prizeNarges Mohammadi
News Summary - Nobel Peace Prize awarded to jailed Iranian activist Narges Mohammadi for 'fight against oppression of women'
Next Story