Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ ഏറ്റെടുക്കാൻ...

ഗസ്സ ഏറ്റെടുക്കാൻ യു.എസ് സൈനികരുടെ ആവശ്യം വരില്ല; ഇസ്രായേൽ പ്രദേശം തങ്ങൾക്ക് തരുമെന്ന് ഡോണൾഡ് ട്രംപ്

text_fields
bookmark_border
Donald Trump
cancel

വാഷിങ്ടൺ: ഗസ്സ ഏറ്റെടുക്കുമെന്ന നിലപാട് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായി ചില യു.എസ് ഉദ്യോഗസ്ഥർ രംഗത്തെത്തുന്നതിനിടെയാണ് ട്രംപ് നിലപാട് ആവർത്തിച്ചിരിക്കുന്നത്.

ഗസ്സ മുനമ്പ് ഇസ്രായേൽ യു.എസിന് കൈമാറുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ ഫലസ്തീനികളെ പുനരധിവസിപ്പിക്കുമെന്നും ഇതിന് യു.എസ് സൈന്യത്തിന്റെ സഹായം ആവശ്യമായി വരില്ലെന്നും ട്രംപ് പറഞ്ഞു. ഇതോടെ മേഖലയിൽ സ്ഥിരത കൈവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഗസ്സയിൽ യു.എസ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലസ്തീനികളെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കും. മനോഹരമായ വീടുകളിലേക്കാവും അവരെ മാറ്റുകയെന്നും ട്രൂത്ത്സോഷ്യലിലെ കുറിപ്പിൽ ട്രംപ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഫലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയിറക്കുമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് പേരുമാറ്റി വംശീയ ഉന്മൂലനം തുടരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്.

20 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഈജിപ്തിലേക്കും ജോർദാനിലേക്കും പോകണം. യുദ്ധത്തിൽ തകർന്ന ഗസ്സയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മാരക ബോംബുകളും നീക്കി സുന്ദരമാക്കും. കടൽത്തീരത്ത് സുഖവാസകേന്ദ്രങ്ങൾ നിർമിക്കും.തൊഴിലവസരങ്ങൾ നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കും. ഗസ്സ അധിനിവേശം ദീർഘകാലം തുടരുമെന്നും അത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവിടെ ആരാണ് താമസക്കാരായി ഉണ്ടാവുക.

മറ്റു മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഗസ്സയിലേക്ക് തിരിച്ചുവരാൻ ഫലസ്തീനികൾ ആഗ്രഹിക്കുന്നത്. കോൺക്രീറ്റ് കൂനകൾ മാത്രമുള്ള പ്രദേശമാണത്. അപകടകരമായ പ്രദേശത്തേക്ക് തിരിച്ചുവരുന്നതിന് പകരം മറ്റു മനോഹരമായ സ്ഥലങ്ങളിലേക്ക് അവർക്ക് പോകാം. താൻ സംസാരിച്ചവരെല്ലാം ഇതൊരു മനോഹര ആശയമാണെന്നാണ് പറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpGaza War
News Summary - No US soldiers would be needed in Gaza plan, Trump says
Next Story