Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്‌നിലുടനീളം...

യുക്രെയ്‌നിലുടനീളം റഷ്യയുടെ പുതിയ ആക്രമണം; കീവിലെ ജനവാസ മേഖല തകർന്നു

text_fields
bookmark_border
യുക്രെയ്‌നിലുടനീളം റഷ്യയുടെ പുതിയ ആക്രമണം; കീവിലെ ജനവാസ മേഖല തകർന്നു
cancel
Listen to this Article

കീവ്: 12 മണിക്കൂറിലധികം നീണ്ടുനിന്ന വൻ റഷ്യൻ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാലു പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

തലസ്ഥാനമായ കീവിലാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്നും അവിടെ നിരവധി പ്രൊജക്‌ടൈലുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും മരിച്ചവരിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പറഞ്ഞു.

യുക്രെയ്‌നിന്റെ ഏഴ് പ്രദേശങ്ങളിലേക്ക് റഷ്യ 600റോളം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളും വിക്ഷേപിച്ചതായി വ്യോമസേന അറിയിച്ചു. യുക്രെയ്‌ൻ തിരിച്ചടിക്കുമെന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. മോസ്കോ യുദ്ധവും കൊലയും തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഈ നീചമായ ആക്രമണം തെളിയിച്ചുവെന്നും അ​ദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിന്റെ സായുധ സേനയെ പിന്തുണക്കുന്ന സൈനിക സൗകര്യങ്ങളും വ്യാവസായിക സംരംഭങ്ങളും ആക്രമിച്ചതായി റഷ്യ അവകാ​ശപ്പെട്ടു. റഷ്യയുടെ യുക്രെയ്‌നിലെ പൂർണ്ണ തോതിലുള്ള അധിനിവേശം മൂന്നാം വർഷത്തിലും തുടരുകയാണ്. ശനിയാഴ്ച രാത്രിയിൽ നടന്നത് സമീപ മാസങ്ങളിലെ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളിൽ ഒന്നാണ്. നഗരത്തിലെ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു നഴ്‌സും രോഗിയും കൊല്ലപ്പെട്ടതായി അടിയന്തര സേവന വിഭാഗം അറിയിച്ചു.

ബേക്കറി, ഓട്ടോമൊബൈൽ-റബ്ബർ ഫാക്ടറി, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ലക്ഷ്യമിട്ടതായി സെലെൻസ്‌കി പറഞ്ഞു. സപോരിഷിയ, ഖ്മെൽനിറ്റ്‌സ്‌കി, സുമി, മൈക്കോലൈവ്, ചെർണിഹിവ്, ഒഡെസ മേഖലകളും ആക്രമിക്കപ്പെട്ടതായി സെലെൻസ്‌കി പറഞ്ഞു.

മൂന്ന് കുട്ടികൾ ഉൾപ്പെടെ 11ഉം 12ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളും ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയുമാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് സപോരിഷിയ ഗവർണർ ഇവാൻ ഫെഡോറോവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russian attackKievvlodimir zelenskiRussia Ukraine War
News Summary - New Russian attack on Ukraine; Residential area in Kiev destroyed
Next Story