
കോവിഡിന്‍റെ പുതിയ വകഭേദം 'ലാംഡ' 29 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
text_fieldsജെനീവ: ലോകത്ത് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. തെക്കേ അമേരിക്കയിലാണ് ലാംഡ വകേഭദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പെറുവിലാണ് ആദ്യം ലാംഡ വകഭേദം കെണ്ടത്തിയത്. ഉയർന്ന വ്യാപന സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശം നൽകി.
2021 ഏപ്രിൽ മുതൽ പെറുവിൽ റിപ്പോർട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിേന്റതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്റിബോഡികളോടുള്ള വൈറസിന്‍റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവർത്തനങ്ങൾ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലാംഡ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ ഗാമ, ഡെൽറ്റ വകഭദങ്ങൾ ലോകത്ത് വ്യാപിച്ചിരുന്നു. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം നിരവധി രാജ്യങ്ങളിലാണ് റിപ്പോൾട്ട് ചെയ്തത്. വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നതിനാലാണ് ഇവയെ തരം തിരിച്ച് നിരീക്ഷിക്കാൻ ലോകാരോഗ്യ സംഘടന തയാറാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
