Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നെതന്യാഹു സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറണം: രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കും'; ഇസ്രായേൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നഫ്താലി ബെന്നറ്റ്

text_fields
bookmark_border
നെതന്യാഹു സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറണം: രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കും; ഇസ്രായേൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നഫ്താലി ബെന്നറ്റ്
cancel
camera_alt

നഫ്താലി ബെന്നറ്റ്

ജെറുസലേം: ഇസ്രായേൽ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കി മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ജിമ്മി കാർട്ടറുടെ മാതൃക പിൻതുടർന്ന്, തെരുവ് കോണുകളിലെ അനൗദ്യോഗിക ചർച്ചകളിലൂടെയും സാധാരണക്കാരുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയുമാണ് ബെന്നറ്റ് ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുന്നത്. അതേസമയം, 2021-ൽ റാം പാർട്ടിയുടെ മൻസൂർ അബ്ബാസുമായും യെഷ് അതിദിന്റെ യായർ ലാപിഡുമായും ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചത് തന്റെ പരമ്പരാഗത വലതുപക്ഷ വോട്ടർമാരെ കടുത്ത നിരാശയിലാഴ്ത്തിയെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ പോയത് വലിയ വീഴ്ചയാണെന്നും, എങ്കിലും രാജ്യത്തെ കൂടുതൽ രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നും തകർച്ചയിൽ നിന്നും രക്ഷിക്കാനാണ് അന്ന് ആ നിർണായക വഴി തിരഞ്ഞെടുത്തതെന്നും ബെന്നറ്റ് വ്യക്തമാക്കുന്നു.

എന്നാൽ ഒക്ടോബർ 7-ലെ സുപ്രധാന സംഭവവികാസങ്ങൾക്ക് ശേഷം ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പൂർണ്ണമായും മാറിയെന്നും, ഇനി വരുന്ന സർക്കാരുകളിൽ സയണിസ്റ്റ് അല്ലാത്ത പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്നും അദ്ദേഹം അടിവരയിടുന്നു. ഇസ്രായേലിന്റെ ഭാവി സുരക്ഷിതമാക്കാൻ രാജ്യത്തെ 1.5 ദശലക്ഷത്തോളം വരുന്ന ഹെരേദി (തീവ്ര യാഥാസ്ഥിതിക ജൂത വിഭാഗം) ജനങ്ങളെ നിർബന്ധമായും സൈന്യത്തിലും തൊഴിൽ മേഖലയിലും ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. സൈനിക സേവനത്തിന് തയ്യാറാകാത്തവർക്ക് സർക്കാരിന്റെ ഒരു ആനുകൂല്യവും നൽകില്ലെന്നും, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗണിതവും ഇംഗ്ലീഷും ഉൾപ്പെടെയുള്ള അടിസ്ഥാന സിലബസ് നിർബന്ധമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് തയ്യാറാകാത്ത ഹെരേദി സ്കൂളുകൾക്ക് നൽകുന്ന സർക്കാർ ഫണ്ടിങ് പൂർണ്ണമായി നിർത്തലാക്കുമെന്നും ബെന്നറ്റ് പറഞ്ഞു.

ഗസ്സയുമായി ബന്ധപ്പെട്ട തന്റെ സുരക്ഷാ നയങ്ങൾ ബിന്യമിൻ നെതന്യാഹുവിന്റെ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ബെന്നറ്റ് അവകാശപ്പെട്ടു. നെതന്യാഹു മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന അനുനയ നയങ്ങൾക്ക് പകരം 'സീറോ ടോളറൻസ്' നയമാണ് താൻ ഭരണകാലത്ത് നടപ്പിലാക്കിയത്. അതേസമയം, മൂന്ന് പതിറ്റാണ്ടോളമായി അധികാരത്തിലിരിക്കുന്ന നെതന്യാഹു ഇനി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്നും, എന്നാൽ അദ്ദേഹത്തെ ജയിലിലടയ്ക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ബെന്നറ്റ് വ്യക്തമാക്കി. രാജ്യത്തിന്റെ നിലവിലെ അന്താരാഷ്ട്ര പ്രതിച്ഛായ വഷളാകുന്നതിന് പകുതി കാരണം സ്വന്തം മന്ത്രിമാരുടെ അപക്വമായ പ്രസ്താവനകളും പ്രകോപനപരമായ നടപടികളുമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒക്ടോബറിന് ശേഷമുള്ള വെല്ലുവിളികളെ നേരിട്ട ഇസ്രായേലി യുവതലമുറയാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്തെന്നും, ശക്തമായ നേതൃത്വത്തിലൂടെ രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കാൻ കഴിയുമെന്നുമുള്ള ശുഭപ്തീക്ഷയാണ് അദ്ദേഹം പങ്കുവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'നെതന്യാഹു സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറണം: രാജ്യത്തെ വീണ്ടും കെട്ടിപ്പടുക്കും'; ഇസ്രായേൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നഫ്താലി ബെന്നറ്റ്
Next Story